കുന്നുകൂടിയ മാലിന്യങ്ങൾ എന്ന് നീക്കം ചെയ്യും..?
Friday, October 7, 2022 1:03 AM IST
നെന്മാറ : എൻഎസ്എസ് കോളജിനും അയിലൂർ പഞ്ചായത്ത് റോഡിനും ഇടയിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യണമെന്ന പ്രദേശവാസികളുടെ പരാതി. റോഡുവക്കിലാണ് മാലിന്യം കുന്നുകൂട്ടി ഇട്ടിരിക്കുന്നത്. കിറ്റുകളും കടലാസ് ഗ്ലാസുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കൂടുകളും ഒഴിഞ്ഞ മദ്യ കുപ്പികളും കുപ്പി ഗ്ലാസുകളും എന്നിങ്ങനെ സർവ മാലിന്യ നിക്ഷേപങ്ങളും കിറ്റുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യ കൂന്പാരം കുന്നുകൂടിയ കാഴ്ച പതിവാണ്. ഇതിൽ നിന്നുള്ള ദുർഗന്ധം സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തുന്നതും അവശിഷ്ടങ്ങൾ കൊത്തി സമീപത്തെ കിണറുകളിലും കുളങ്ങളിലും നിക്ഷേപിക്കുന്നതും ഇവിടെ പതിവു സംഭവമാണ്.

മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു പഞ്ചായത്ത് അധികൃതർ വേണ്ടുന്ന നടപടിക്രമങ്ങളെടുക്കുന്നില്ലെന്ന പരാതിയും വർഷങ്ങളായി ഉണ്ട്. വിവാഹ ചടങ്ങുകളിൽ നിന്നും മറ്റും വാഹനങ്ങളിൽ മാലിന്യങ്ങളെത്തിച്ച് വഴിയിൽ മാലിന്യം ഉപേക്ഷിച്ചു കടന്നുപോകുന്നവരും മാലിന്യ കൂന്പാരങ്ങൾ കുന്നുകൂടാൻ കാരണമാകുന്നു.

ഈ മേഖലയിൽ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം ഉപേക്ഷിക്കുന്നവരെ കണ്ടെത്തേണ്ടതിന് പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടെങ്കിലും അവർ ചെവിക്കൊള്ളുന്നില്ലെന്ന പരാതിയും ജനങ്ങൾക്കിടയിൽ ശക്തമാണ്.

പഞ്ചായത്തധികൃതർ നെന്മാറ ടൗണിലും പരിസരങ്ങളിലും നിന്ന് വാഹനത്തിലെത്തി മാലിന്യം സംഭരിക്കാറുണ്ടെങ്കിലും ടൗണിനോടു ചേർന്ന് പല പ്രദേശങ്ങളിലെ മാലിന്യങ്ങൾ സംഭരിക്കാറില്ലെന്നതും പ്രദേശവാസികൾ പറഞ്ഞു. രാത്രി സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൊണ്ടുവരുന്ന മാലിന്യങ്ങൾ ഉപേക്ഷിക്കുകയാണ്.

രാത്രി സമയങ്ങളിൽ മാലിന്യങ്ങൾ തിന്നുന്നതിനു വേണ്ടി എത്തി ചേരുന്ന നായ്ക്കളും കുറുക്കൻമാരുടെയും ശല്യവും കൂടി വരുന്നതും വാഹനയാത്രക്കാരായ ഇരുചക്രവാഹനക്കാർക്കും ഏറെ ഭീഷണിയായിരിക്കുകയാണ്.

ഇവിടുത്തെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവിടെ മാലിന്യങ്ങൾ ഉപേക്ഷിക്കരുതെന്ന ബോർഡുകൾ സ്ഥാപിക്കുകയും ബോധവത്കരണ ക്ലാസുകൾ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ നടത്തുന്നതിനും വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.