സ്കൂൾ കലോത്സവങ്ങൾ സംഘർഷങ്ങളുടെയും "വെറും' മത്സരങ്ങളുടെയും വേദിയാകുന്പോള്‌...
Friday, December 2, 2022 12:24 AM IST
ഒറ്റപ്പാലം : മനസുകളെ ഒന്നിപ്പിക്കുകയും കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുയും ചെയ്യേണ്ട സ്കൂൾ കലോത്സവങ്ങൾ അനഭിലഷണീയ മത്സരങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാകുന്നു.
ഒന്നാമതെത്താനുള്ള വാശി എത്തിച്ചേരുന്നത് പൊട്ടിത്തെറികളിലേക്കും തുടർന്ന് കയാങ്കളിയിലേക്കുമാണ്. ചോദ്യം ചെയ്യലും അവകാശവാദങ്ങളും പൊടിപൊടിക്കുന്പോൾ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണീർ കലോത്സവ വേദികളിൽ പൊഴിയുന്നു.
മത്സര വിധികർത്താക്കളുടെ യോഗ്യതകൾ ചോദ്യം ചെയ്യുന്നതും അവരിൽ പക്ഷപാതിത്വം ആരോപിക്കുന്നതും പതിവ് കാഴ്ച്ചയായി മാറി. ചില പ്രത്യേക നൃത്ത അധ്യാപകരുടെ കുട്ടികൾക്ക് അനുകൂലമായി വിധിനിർണയം ഉണ്ടാകുന്നു എന്ന പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.
പരിശീലകർ തമ്മിലുള്ള ഈ കിടമത്സരത്തിൽ രക്ഷിതാക്കളും ബന്ധുക്കളും നാട്ടുകാരും കൂടി പങ്കുചേരുന്പോൾ കുട്ടികളും സ്കൂൾ അധ്യാപകരും കാഴ്ചക്കാരാകുന്നു. ഏതു സമയത്തും അടി പൊട്ടാവുന്ന അന്തരീക്ഷമാണ് കലോത്സവ വേദികളിൽ കാണുന്നത്.
പോലീസ് ഇടപെടലോടെ രംഗം ശാന്തതത്തിലേക്ക് നീങ്ങുമെങ്കിലും കനലുകൾ ചാരം മൂടികിടക്കും അടുത്ത കലോത്സവത്തിലേക്ക്.
പാലക്കാട്, മണ്ണാർക്കാട് സബ് ജില്ലാ കലോത്സവങ്ങളിലും വിധി നിർണയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. യോഗ്യത ചോദ്യം ചെയ്തതിനെ തുടർന്ന് വിധികർത്താക്കളുടെ ബയോഡാറ്റ പരസ്യമായി പ്രഖ്യാപിച്ച സംഭവവും ഒറ്റപ്പാലത്ത് നടന്നു.
സംസ്ഥാന സ്കൂൾ കലോത്സവം ഒഴിവാക്കിയാൽ പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്ന് ഒരു വിഭാഗം അധ്യാപകർ പറയുന്നു. സംസ്ഥാന തലത്തിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് നേടാനായുള്ള പോരാട്ടം ഒഴിവാക്കാൻ ഇത് സഹായിക്കും.
ഗ്രേസ് മാർക്ക് ഒഴിവാക്കുകയോ അല്ലെങ്കിൽ ജില്ലാ തലത്തിലെ ഗ്രേഡനുസരിച്ചു മാർക്ക് കൊടുക്കുകയോ ആകാം. ഒന്നും രണ്ടും സ്ഥാനങ്ങൾ പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
മറ്റു സിലബസുകളിൽ ഗ്രേസ് മാർക്ക് ഇല്ലാത്തതു മൂലം അനഭിലഷണീയ മത്സരം കുറവാണെന്നും ഇവർ പറയുന്നു.
എന്നാൽ നിയന്ത്രണങ്ങൾ എന്നും കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാൻ കലോത്സവങ്ങൾ അനിവാര്യമാണെന്നും മറ്റൊരു വിഭാഗം പറയുന്നു.
അനാവശ്യമത്സരം ഒഴിവാക്കാനുള്ള കാര്യങ്ങൾ ആലോചിച്ചു നടപ്പാക്കണം എന്നാൽ അത് കുട്ടികളുടെ സർഗാത്മക വളർച്ചയുടെ കടയ്ക്കൽ കത്തിവെക്കുന്നതാവരുതെന്നും ഇവർ പറയുന്നു.
ഫലത്തിൽ കൃത്യമായ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവന്നില്ലെങ്കിൽ സ്കൂൾ കലോത്സവ വേദികൾ വെല്ലു വിളികളുടെയും വാഗ്വാദങ്ങളുടെയും കൂത്തരങ്ങായി തുടരും എന്നതാണ് വാസ്തവം.