സെക്സ് ഒഫന്‍റേഴ്സ് രജിസ്ട്രി എല്ലാ രാജ്യങ്ങളിലും നടപ്പാക്കണം: ഡോ. സുനിത കൃഷ്ണൻ
Thursday, January 26, 2023 12:34 AM IST
പാലക്കാട്: സെക്സ് ഒഫന്‍റേഴ്സ് രജിസ്ട്രി സംവിധാനം എല്ലാ രാജ്യങ്ങളിലും നടപ്പാക്കണമെന്ന് പത്മശ്രീ ഡോ. സുനിത കൃഷ്ണൻ പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇരകളായവരുടെ വ്യക്തിവിവരങ്ങൾ സംരക്ഷിച്ച് പ്രതികളെ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കണമെന്നും അവർ പറഞ്ഞു. വിശ്വാസ് പത്താം വാർഷികത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് സ്ത്രീ സുരക്ഷാ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

കുറ്റവാളികളെയാണ് സമൂഹത്തിൽ തിരിച്ചറിയപ്പെടേണ്ടത്. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടില്ലെന്ന ധൈര്യം, ക്രിമിനൽ സൗഹാർദ നിയമ സംവിധാനം, കുറ്റവിമുക്തരായി പുറത്തിറങ്ങാൻ കഴിയുമെന്ന ധൈര്യം, കുറ്റവാളികളെ കണ്ടെത്താനുള്ള മാർഗങ്ങളുടെ പോരായ്മ തുടങ്ങിയ ഘടകങ്ങളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുള്ള പ്രധാന കാരണങ്ങളായി കാണുന്നത്. ഏഴ് മുതൽ പത്ത് ശതമാനം കുറ്റവാളികളും ചെയ്ത കുറ്റം വീണ്ടും ആവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ അമേരിക്കയിലാണ് ഏറ്റവും മികച്ച സംവിധാനമുള്ളതെന്നും ഡോ. സുനിത കൃഷ്ണൻ പറഞ്ഞു.

നിയമപരമായ നടപടികളിലൂടെ കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നവരാണ് സെക്സ് ഒഫന്‍റേഴ്സ് രജിസ്ട്രിയിൽ ഉൾപ്പെടുന്നത്. കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് പേര് രജിസ്റ്റർ ചെയ്യപ്പെടുന്നത്. കുറ്റാരോപിതരും ജുവനൈൽ ജസ്റ്റിസിന് കീഴിൽ വരുന്നവരും രജിസ്ട്രിയിൽ ഉൾപ്പെടില്ല. ഇത്തരത്തിൽ രജിസ്ട്രിയിൽ ഉൾപ്പെട്ടവരുടെ പേര്, വിലാസം, ജനന തീയതി, സോഷ്യൽ സെക്യൂരിറ്റി നന്പർ, ഫോട്ടോ, ഫോണ്‍ നന്പർ, ലൈസൻസ്, ഐ.ഡി കാർഡ്, വിദ്യാഭ്യാസ വിവരങ്ങൾ, തൊഴിൽ വിവരങ്ങൾ, ക്രിമിനൽ ചരിത്രം, ഡി.എൻ.എ സാന്പിൾ, വിരലടയാളം, വിദേശയാത്രാ വിവരങ്ങൾ ഉൾപ്പടെയുള്ളവ രേഖപ്പെടുത്തുന്നതിലൂടെ കുറ്റവാളിയെ സമൂഹത്തിൽ കൃത്യമായി മനസിലാക്കാൻ സാധിക്കും.

കൂടാതെ ഈ സംവിധാനത്തിലൂടെ ഇവർക്ക് ജോലി ലഭിക്കാതെ വരിക, വിദേശരാജ്യങ്ങളിലേക്ക് പോകാൻ കഴിയാതെ വരിക, ഇവരുടെ ജിപിഎസ് ട്രാക്കിംഗ്, ഇന്‍റർനെറ്റ് ഉപയോഗത്തിൽ പോലും പരിമിതികൾ ഏർപ്പെടുത്തുന്നുവെന്നും സുനിത കൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, വനിതാ ശിശു വികസന ഓഫീസർ ടിജു റേച്ചൽ തോമസ്, വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു, വിശ്വാസ് നിയമവേദി ചെയർപേഴ്സണ്‍ അഡ്വ. എസ്. ശാന്താദേവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷെരീഫ് ഷൂജ, വിശ്വാസ് വൈസ് പ്രസിഡന്‍റ് ബി. ജയരാജ്, ദീപ ജയപ്രകാശ്, അഡ്വ. രാഖി, ബ്ലോക്ക് സി.ഡി.പി.ഒ.മാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാർ എന്നിവർ പങ്കെടുത്തു.