ഷൊർണൂർ നഗരസഭ: സീവേജ് പ്ലാന്‍റ് നിർമാണം ഇപ്പോഴും കടലാസിൽ
Saturday, February 4, 2023 1:16 AM IST
ഷൊർണൂർ: നഗരസഭയുടെ സീവേജ് പ്ലാന്‍റ് നിർമാണം ഇപ്പോഴും കടലാസിൽ.
നഗരസഭാ പ്രദേശത്തുനിന്ന് ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ശുദ്ധീകരിക്കാനാണ് സീവേജ് പ്ലാന്‌റ് നിർമിക്കാൻ വർഷങ്ങൾക്കു മുന്പ് തന്നെ നഗരസഭ തീരുമാനമെടുത്തിരുന്നത്.
എന്നാൽ പ്ലാന്‌റ്് നിർമിക്കുന്നതിൽ നഗരസഭക്ക് ഇപ്പോഴും താത്പര്യമില്ലാത്ത അവസ്ഥയാണ്. ഇതിനിടയിൽ ഭാരതപ്പുഴയിലേക്ക് നേരിട്ട് മലിനജലം ഒഴുകുന്നില്ലന്ന വിചിത്രമായ വാദവും നഗരസഭ ഉന്നയിക്കുന്നുണ്ട്.
എന്നാൽ നഗരസഭാ പ്രദേശങ്ങളിൽ നിന്ന് മലിന ജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയേ പോലും മുഖവിലയ്ക്കെടുക്കാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. പരിസ്ഥിതി സമിതിയുടെ നിർദ്ദേശവും നഗരസഭാധികൃതർ മുഖവിലക്കെടുക്കുന്നില്ല.
സീവേജ് പ്ലാന്‍റ് നിർമിക്കാൻ നഗരസഭയ്ക്ക് പുഴയോരത്ത് സ്ഥലം ഇല്ലെന്നാണ് ഷൊർണൂർ നഗരസഭയുടെ മറ്റൊരു വാദം. ഭാരതപ്പുഴയെ മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് സീവേജ് പ്ലാന്‍റ് വിവാദം ഉയർന്നത്.
ഈ ഉത്തരവിനെതിരെയാണ് വിചിത്രമായ വാദങ്ങൾ നഗരസഭ ഉന്നയിക്കുന്നത്. 2021 മാർച്ച് 31നകം പ്ലാന്‍റ് നിർമിക്കണമെന്നായിരുന്നു ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ചിന്‍റെ ഉത്തരവ് .നേരത്തെ നഗരസഭ കൗണ്‍സിൽ യോഗത്തിലും ഹരിതട്രിബ്യൂണലിന്‍റെഉത്തരവ് ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും നഗരസഭയ്ക്ക് ഒരു കുലുക്കവും ഇല്ലന്നതാണ് യാഥാർത്ഥ്യം.
പുഴയിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന വർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹരിത ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
മലിനീകരണം നടത്തുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും വ്യവസ്ഥ ചെയതിരുന്നു. ഇതിനായി കർമപദ്ധതി തയ്യാറാക്കി സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. മലിനീകരണം നടത്തുന്നവരിൽ നിന്ന് ഈടാക്കുന്ന നഷ്ടപരിഹാരത്തുക മാലിന്യത്തിന്‍റെ തോത് കുറയ്ക്കുന്നതിനായി വിനിയോഗിക്കാനായിരുന്നു തീരുമാനം.
അല്ലെങ്കിൽ, മാലിന്യത്തിന് തോത് കുറയ്ക്കുന്നതിനായി പ്രത്യേകം തുക നഗരസഭയിൽ നിന്ന് ഈടാക്കുമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
റെയിൽവേയുടെ മാലിന്യവും പുഴയിലേക്ക് ഒഴുക്കുന്നണ്ടന്നും നഗരസഭയും റെയിൽവേയും ചേർന്ന് ശുചീകരണ പ്ലാൻറ് നിർമിക്കാൻ ആലോചിക്കുന്നുണ്ടെന്നുമാണ് നേരത്തെ നഗരസഭ അധികൃതർ വ്യക്തമാക്കിയിരുന്നത്.
ഇതിനുള്ള ആദ്യഘട്ട ചർച്ചകളും നടന്നിരുന്നു. അടുത്ത ഘട്ട ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണയാകുമെന്നും 2022 ൽ തന്നെ പ്ലാൻറ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നുമാണ് നഗരസഭ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നത്.
അതേസമയം നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്നും,ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നുമായി വൻതോതിൽ മലിനജലം ഭാരതപ്പുഴ യിലേക്ക് ഒഴുകിയെത്തുന്നുണ്ട്. പുഴ മലിനപ്പെടാനും കോളിഫോം ബാക്ടീരിയയുടെ വർധനവിനും ഇത് വലിയ പങ്കു വഹിക്കു മെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭാരതപ്പുഴയിലെ കുടിവെള്ളം വളരെയേറെ മലിനമാകാനും ഇത് കാരണമാകുന്നുണ്ട്.
വേനലിന്‍റെ വറുതിയിൽ ഭാരതപ്പുഴ കൂടുതൽ മലീമസം ആകാനുള്ള സാധ്യതയും വളരെയേറെയാണ്.