ബജറ്റിൽ നെന്മാറ നിയോജകമണ്ഡലത്തിൽ 102 കോടിയുടെ വികസന പദ്ധതികൾ
Sunday, February 5, 2023 12:25 AM IST
നെന്മാറ: നെന്മാറ നിയോജകമണ്ഡലത്തിലെ വികസന പദ്ധതികൾക്കായി 102 കോടി രൂപ ബജറ്റിൽ തുക വകയിരുത്തിയതായി കെ.ബാബു എംഎൽഎ അറിയിച്ചു. നിർമ്മാണ പ്രവർത്തികൾക്കുള്ള തുക പൊതുമരാമത്ത് വകുപ്പിനാണ് അനുവദിച്ചത്. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം കെട്ടിടം പണിയുന്നതിന് അഞ്ചു കോടി.
ഇതിൽ രണ്ടു കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. പല്ലാവൂർ ജിഎൽപി സ്കൂൾ കെട്ടിടം ഒരു കോടിയുടെ ഭരണാനുമതി ലഭിച്ചു. കൊടുവായൂർ ഹയർ സെക്കൻഡറി സ്ക്കൂളിലെ ഹയർ സെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിന് രണ്ടു കോടിയുടെ ഭരണാനുമതി ലഭിച്ചു. മുതലമട ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് രണ്ടു കോടിയുടെ ഭരണാനുമതിയും നെന്മാറ നിയോജകമണ്ഡലത്തിലെ ജലസേചന കനാലുകളുടെ നവീകരണത്തിനായി ജലസേചന വകുപ്പിന് 13 കോടിയും പോത്തുണ്ടി ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ടൂറിസം വകുപ്പിന് 10 കോടി, ചുള്ളിയാർ ഡാം ടൂറിസം അഞ്ചു കോടി, പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളായ കയ്പഞ്ചേരി-അയിലൂർ റോഡ് രണ്ടു കോടി, കൊല്ലങ്കോട്-കുനിശ്ശേരി റോഡ് നാലു കോടി, കൊടുവായൂർ-തൃപ്പാളൂർ റോഡ് രണ്ടു കോടി, പുതുനഗരം -കൊല്ലങ്കോട് റോഡ് മൂന്നു കോടി, കരിപ്പോട് -പല്ലശ്ശേന റോഡ് ഏഴു കോടി, നെല്ലിയാന്പതി റസ്റ്റ് ഹൗസ് കെട്ടിടം 10 കോടി, നെന്മാറ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മാണം ഒരു കോടി, നെന്മാറ റസ്റ്റ് ഹൗസും കാന്‍റീൻ കെട്ടിടവും അഞ്ചു കോടി, പോത്തുണ്ടി- ചെമ്മന്തോട് പാലം ഏഴു കോടി, മുതലമട-ചെമ്മണാംപതി പാലം 15 കോടി, അയിലൂർ പഞ്ചായത്തിലെ തിരുവഴിയാട് പാലം പൊതുമരാമത്ത് അഞ്ചു കോടി, നെല്ലിയാന്പതി പുലയൻപാറ പാലം മൂന്നു കോടി, എലവഞ്ചേരി പല്ലശ്ശന പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂറ്റിപാടം തെക്കുംപുറം പാലം 10.17 കോടി എന്നിങ്ങനെ 20 പദ്ധതികളിലേക്കായി 102.82 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് ബജറ്റ് വിഹിതം നീക്കിവെച്ചിരിക്കുന്നത്.