ഇറ്റ്ഫോക്കിന് ഇന്നു തുടക്കം
Sunday, February 5, 2023 12:25 AM IST
തൃശൂർ: പത്തുദിവസം നീളുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്നു തുടക്കം. ഓണ്‍ലൈനിൽ ബുക്ക് ചെയ്തവർക്കു രാവിലെ പത്തുമുതൽ ടിക്കറ്റുകൾ അക്കാദമിയിലെ കൗണ്ടറിൽനിന്നു നേരിട്ടുവാങ്ങാം. ബുക്ക് ചെയ്യാത്തവർക്ക് അതാതു ദിവസത്തെ ടിക്കറ്റുകൾ ഉച്ചയ്ക്ക് ഒന്നരമുതൽ 2.45 വരെ കൗണ്ടറുകളിൽനിന്നു ലഭിക്കും.
ഉദ്ഘാടനച്ചടങ്ങിനു വിളംബരമായി ഇന്നുച്ചയ്ക്കു രണ്ടുമുതൽ 2.45 വരെ കേരള സംഗീത നാടക അക്കാദമി ചെയർമാൻകൂടിയായ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ 101 പേരുടെ മേളം. മൂന്നിനു ദേശീയ നാടകങ്ങളുടെ ആരംഭം കുറിച്ചു കെ.ടി. മുഹമ്മദ് തിയേറ്ററിൽ അതുൽ കുമാർ സംവിധാനം ചെയ്യുന്ന ’ടേക്കിങ് സൈഡ്സ്’ അരങ്ങേറും. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജർമ്മനിയിലെ നാസിവിരുദ്ധ കാലഘട്ടത്തിൽ നടക്കുന്ന കഥയാണിത്.
3.30നു ബ്ലാക് ബോക്സ് തിയേറ്ററിൽ മലയാള നാടകങ്ങളുടെ തുടക്കം കുറിച്ച് കെ.എസ്.പ്രതാപൻ സംവിധാനം ചെയ്ത ’നിലവിളികൾ, മർമരങ്ങൾ, ആക്രോശങ്ങൾ’ അവതരിപ്പിക്കും. 1975-76 ലെ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഉള്ളതാണു നാടകം. രാത്രി ഏഴിന് നടൻ മുരളി തിയേറ്ററിൽ അന്താരാഷ്ട്ര നാടകങ്ങളുടെ ഉദ്ഘാടനംകുറിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ബ്രെറ്റ് ബെയ്ലി സംവിധാനം ചെയ്ത ’സാംസണ്‍’ നാടകം. രാത്രി ഒന്പതിനു പാലസ് ഗ്രൗണ്ടിലെ പവലിയൻ വേദിയിൽ ഇന്ത്യയിലെ ആദ്യ റോക്ക് ബാൻഡായ ഇന്ത്യൻ ഓഷ്യൻ ബാൻഡിന്‍റെ സംഗീത നിശ.