പോത്തുണ്ടി കുടിവെള്ള പദ്ധതി പൈപ്പിടൽ പുരോഗമിക്കുന്നു
Wednesday, February 8, 2023 1:05 AM IST
നെന്മാറ: കുടിവെള്ള പദ്ധതിയിയുടെ ഭാഗമായി വെള്ളം കൊണ്ടുപോകാനായുള്ള പൈപ്പ് പോത്തുണ്ടി റോഡിൽ സ്ഥാപിച്ചു തുടങ്ങി.
പോത്തുണ്ടിയിലുള്ള വാട്ടർ അഥോറിറ്റിയുടെ ഫിൽട്ടർ പ്ലാന്‍റിൽ നിന്നും പല്ലാവൂർ, എലവഞ്ചേരി ജലസംഭരണികളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള സ്റ്റീൽ പൈപ്പുകളാണ് സ്ഥാപിച്ചു തുടങ്ങിയത്.
നിലവിൽ നെന്മാറ -പോത്തുണ്ടി റോഡിന്‍റെ ഇരുവശങ്ങളിലുമായി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ റോഡിന്‍റെ ഒരു വശത്തുള്ള ട്രാക്കിന്‍റെ മധ്യഭാഗത്ത് കൂടെയാണ് പുതുതായി കുഴലുകൾ സ്ഥാപിക്കുന്നത്.
ഇതിനായി നെല്ലിയാന്പതി റോഡിൽ പോത്തുണ്ടി ഫിൽറ്റർ ടാങ്കിന് സമീപത്തു നിന്ന് ഒന്നര മീറ്റർ വീതിയിൽ കട്ടർ ഉപയോഗിച്ച് ടാർ ചെയ്ത ഭാഗം മുറിച്ചുമാറ്റിയ ശേഷം ജെസിബി ഉപയോഗിച്ചാണ് ഉരുക്കു പൈപ്പ് സ്ഥാപിച്ചു തുടങ്ങിയത്.
പൈപ്പ് സ്ഥാപിക്കാനായി മണ്ണ് കുഴിച്ച് റോഡിലേക്ക് ഇട്ടതോടെ റോഡിന്‍റെ മുക്കാൽ ഭാഗവും മണ്ണുമൂടി ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്.
കുഴിച്ചുമൂടിയതിന്‍റെ ഉപരിതലം പൊന്തി നിൽക്കുന്നതിനാൽ രണ്ടുവരി പാതയിലെ ഒരു ഭാഗം മാത്രമേ ഗതാഗതത്തിനായി ഉപയോഗിക്കാൻ കഴിയുകയുള്ളു.
പോത്തുണ്ടി ക്ഷേത്രം മുതൽ വിത്തനശ്ശേരി വരെ പോക്കാമട ചേരുംക്കാട് കനാൽ ബണ്ട് റോഡിലൂടെ കുഴലുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞതിനാൽ നെന്മാറ വരെയുള്ള റോഡിൽ പുതുതായി ചാലെടുക്കേണ്ട ആവശ്യമില്ലായെന്നതും ആശ്വാസമായെന്ന് പ്രദേശവാസികൾ പറഞ്ഞു.
വിത്തനശ്ശേരി മുതൽ പല്ലാവൂർ വരെയുള്ള റോഡ് ആഴ്ചകൾക്കകം പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും ഉടൻ പണി ആരംഭിക്കുമെന്നും കരാറുകാർ പറഞ്ഞു.
പല്ലാവൂർ സ്ഥാപിച്ച ടാങ്കിൽ നിന്നാണ് എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് തുടങ്ങിയ പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്.