മന്പാട് പുഴ പാലത്തിന്‍റെ പില്ലർ ജോലികൾ മേയ് അവസാനത്തോടെ പൂർത്തിയാകും
Tuesday, March 21, 2023 12:17 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുക്കാട് ഇളവംപാടം ചിറ്റടി റോഡിൽ മന്പാട് പുഴപാലം ( പുന്നപ്പാടം കോസ് വേ)പുതുക്കി പണിയുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ. പാലത്തിനായുള്ള നാല് പില്ലറുകൾ മേയ് ഒടുവോടെ പൂർത്തിയാകുമെന്ന് കരാറുക്കാർ പറഞ്ഞു.
ഇതിൽ പുഴയുടെ മധ്യത്തിൽ വരുന്ന രണ്ട് പില്ലറുകളുടെ പണികൾ ഏതാണ്ട് കഴിഞ്ഞിട്ടുണ്ട്. നിർമാണത്തിനിടെ ആഴ്ചകൾക്കു മുന്പ് തകർന്നു വീണ പടിഞ്ഞാറെ അറ്റത്തെ പില്ലർ പണി വീണ്ടും തുടങ്ങി. കിഴക്കേ അറ്റത്തെ പില്ലറിനുള്ള കുഴിയെടുത്തിട്ടുണ്ട്.
വീതി കുറഞ്ഞതും ഉയര കുറവുമുള്ള നിലവിലെ പാലം പൂർണമായും പൊളിച്ച് നീക്കി ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമ്മിക്കുന്നത്.നാല് മീറ്ററാണ് പാലം ഉയർത്തുന്നത്. മന്പാടിന്‍റെ മുഖച്ഛായ തന്നെ മാറും വിധമാണ് പുതിയ പാലം വരിക. കെ.ഡി പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്.കഴിഞ്ഞ മേയ് 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
എന്നാൽ കാലവർഷം കനത്തതോടെ പ്രവൃത്തികൾ ആരംഭിക്കുന്നത് നീണ്ടുപോയി. 18 മാസമാണ് നിർമാണ കാലാവധി. മലപ്പുറത്തെ എ ബി എം ഫോർ കണ്‍സ്ട്രക്ഷൻ കന്പനിയാണ് കരാറെടുത്തിട്ടുള്ളത്.
മഴക്കാലമാകുന്പോൾ പാലം മുങ്ങി കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്. മംഗലംഡാമിൽ നിന്നും പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്നുളള വെള്ളം ഈ പുഴ വഴിയാണ് മംഗലം പുഴയിലൂടെ ഒഴുകുന്നത്.