അലനല്ലൂർ : അടിസ്ഥാനസൗകര്യ വികസനത്തിന് ഉൗന്നൽ നല്കി അലനല്ലൂർ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു.
52,48,53,749 രൂപ വരവും 51,22,81, 610 രൂപ ചെലവും 1,25,72,139 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ്പ്രസിഡന്റ് കെ.ഹംസ അവതരിപ്പിച്ചു. പാർപ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിവയ്ക്കാണ് പ്രഥമ പരിഗണന.
റോഡുകളുടെ അറ്റകുറ്റപ്പണി, നവീകരണം എന്നിവയ്ക്കായി 5,78,37,000 രൂപയും ലൈഫ് ഭവന നിർമാണ പദ്ധതി, മറ്റ് ഭവന പദ്ധതികൾക്കായി 2,37,90,000 രൂപയും ദാരിദ്ര്യ ലഘൂകരണത്തിന് 1,68,72,000 രൂപയും കുടിവെള്ള പദ്ധതികൾ ക്കായി 50,00,000 രൂപയും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.
ആയുർവേദ ആശുപത്രിയെ ഹെൽത്ത് ആർഡ് വെൽനെസ് സെന്ററാക്കി മാറ്റാനും പദ്ധതിയുണ്ട്. ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ബത്തയും നൽകുന്നതിനും അങ്കണവാടികളുടെ അടിസ്ഥാനസൗകര്യവികസ നത്തിനും തുക നീക്കിവെച്ചു.
കാർഷിക, ക്ഷീരവികസന മേഖലകൾക്കും ക്ഷേമപദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
സ്ഥിരംസമതി അധ്യക്ഷരായ അനിത വിത്തനോട്ടിൽ, അലി മഠത്തൊടി, ലൈല ഷാജഹാൻ, ആസൂത്രണസമിതി ഉപാധ്യ ക്ഷൻ കെ. വേണു, അംഗങ്ങളായ പി.മുസ്തഫ, എം.കെ. ബക്കർ, സെക്രട്ടറി ടി.വി. ജയൻ പ്രസംഗിച്ചു.