വാണിയംകുളത്ത് വാട്ടർ എടിഎം
Thursday, March 30, 2023 1:05 AM IST
ഷൊർണൂർ: ദാഹിച്ചു വലഞ്ഞെത്തുന്ന വർക്ക് വാണിയംകുളത്ത് നിന്ന് ഒരു സന്തോഷവാർത്ത. ശീതള പാനീയങ്ങൾക്കും ദാഹശമനത്തിനും പത്തും ഇരുപതും രൂപ ഇനി മുടക്കി ഇനി നിങ്ങൾ ദാഹശമനം നടത്തേണ്ട. കേവലം ഒരു രൂപയ്ക്ക് ശീതീകരിച്ച ഒരു ലിറ്റർ വെള്ളം നിങ്ങൾക്ക് ലഭ്യമാകും. വേനലിന്‍റെ വറുതിയിൽ ജനങ്ങൾക്ക് ആശ്വാസമാകാനായി വാട്ടർ എടിഎം പദ്ധതി ഇന്നലെ വാണിയംകുളത്ത് ഉദ്ഘാടനം ചെയ്തു.

രാത്രി പകൽ വ്യത്യാസമില്ലാതെ ആവശ്യത്തിന് പണം മുടക്കിയാൽ വെള്ളം സുലഭമായി ലഭിക്കും. വെള്ളം ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടുന്ന മുൻകരുതലുകളും ഇവിടെ സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും അധികം ശുദ്ധജലക്ഷാമം നേരിടുന്ന പഞ്ചായത്താണ് വാണിയംകുളം വേനലിന്‍റെ വറുതിയിൽ വലഞ്ഞെത്തുന്നവർ ഇനിമുതൽ ഒരു രൂപ മുടക്കിയാൽ ശീതീകരിച്ച ജലം അകവും പുറവും നിറയുവോളം കുടിക്കാം എന്നതാണ് പ്രത്യേകത.

ഇന്നലെ നൂറിനടുത്ത് ആളുകളാണ് ഇത്തരത്തിൽ ഒരു രൂപ മുടക്കി ഉദ്ഘാടന ദിവസം തന്നെ ശീതീകരിച്ച ഓരോ ലിറ്റർ വെള്ളം വാങ്ങിച്ചത്. വേനൽക്കാലം കഴിഞ്ഞാലും ആളുകൾക്ക് ആശ്വാസത്തിന്‍റെ ഇത്തിരി വട്ടം നൽകി കുടിവെള്ളം ശീതീകരിച്ചു തന്നെ നൽകാനാണ് തീരുമാനം. ബ്ലോക്ക് പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് വാണിയംകുളത്ത് പദ്ധതി ആരംഭിച്ചത്. വാണിയംകുളം ടൗണ്‍ അങ്കണവാടിക്ക് മുൻവശമാണ് വാട്ടർ എ ടി എം പ്രവർത്തനക്ഷമമാക്കിയത്.