സൂപ്പർമാർക്കറ്റിൽനിന്ന് മോഷണംപോയ ലോക്കർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Friday, March 31, 2023 12:26 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്നും മോഷണം പോയ ലോക്കർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടുകൂടിയാണ് സൂപ്പർമാർക്കറ്റിന് സമീപത്തുള്ള കെട്ടിടത്തിന്‍റെ ശുചിമുറിയിൽ ലോക്കർ കണ്ടെത്തിയത്.
സമീപത്തെ കെട്ടിട നിർമ്മാണ തൊഴിലാളികൾ ലോക്കർ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വടക്കഞ്ചേരി എസ് ഐ ജീഷ്മോൻ വർഗീസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ലോക്കറിൽ പരിശോധന നടത്തി.
ലോക്കർ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഓട്ടയാക്കിയ ശേഷം പണം മുഴുവൻ എടുത്തതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് കരുതുന്നു. ഈ മാസം 11ന് രാത്രിയാണ് ബസ്‌സ്റ്റാന്‍റിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിന്‍റെ ഷട്ടർ കുത്തിതുറന്ന് 3.29 ലക്ഷം രൂപ ലോക്കർ സഹിതം എടുത്തു കൊണ്ടുപോയത്. ഇതിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോഷണം നടന്നതിന് സമീപത്ത് തന്നെ ലോക്കർ ഉപേക്ഷിച്ച നിലയിൽ കാണുന്നത്.
ഭാരമേറിയ ലോക്കറായതിനാൽ ഇതിന് സമീപത്ത് എവിടെയെങ്കിലും ഒളിപ്പിച്ച് പിന്നീട് പണം എടുത്തതിന് ശേഷം ഉപേക്ഷിച്ചതാവാനാണ് സാധ്യത.
ബുധനാഴ്ച രാത്രിയാണ് ശുചിമുറിയിൽ ലോക്കർ കൊണ്ടിട്ടിരിക്കുന്നത്. ഇതിനിടെ സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. പ്രദേശവാസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം പോലീസ് നിരീക്ഷണത്തിലാണ്. ഉപേക്ഷിച്ച നിലയിൽ കണ്ട ലോക്കർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.