പാസഞ്ചർ ട്രെയിൻ യാത്രയ്ക്ക് ഇനിയുമെത്ര കാത്തിരിക്കണം?
Tuesday, May 23, 2023 12:28 AM IST
മുതലമട: കോടികൾ ചെലവഴിച്ച് നവീകരിച്ച് മൂന്നു വർഷം മുന്പ് പ്രവർത്തനസജ്ജമായ മുതലമട റെയിൽവേ സ്റ്റേഷൻ ഇപ്പോൾ പകൽ സമയങ്ങളിൽ ആളനക്കമില്ലാതെ മൂകതയിലാണ്. മീറ്റർ ഗേജ് ലൈൻ നിലവിലുണ്ടായിരുന്ന സമയത്ത് കൂടുതൽ യാത്രക്കാരെകൊണ്ട് തിരക്കുള്ളതായിരുന്നു മുതലമട സ്റ്റേഷൻ. ഇവിടെ നിന്നും യാത്രക്കാർ പാലക്കാട്-പൊള്ളാച്ചി ഭാഗത്തേക്ക് നിസാര നിരക്കിലാണ് സഞ്ചരിച്ചിരുന്നത്.

ബ്രോഡ്ഗേജ് ലൈൻ നിലവിൽ വരുന്നതോടെ കൂടുതൽ സേവനം ലഭ്യമാകുമെന്ന പ്രതീക്ഷിച്ച യാത്രക്കാർ ഇപ്പോൾ ആശങ്കയിലായിരിക്കുകയാണ്. സ്റ്റേഷൻ കോന്പൗണ്ടിലുള്ള ആൽവൃക്ഷങ്ങൾ ഒരുക്കിയ പ്രകൃതിരമണീയതയായാണ് മുതലമട സ്റ്റേഷനെ യാത്രക്കാർക്ക് പ്രിയങ്കരമാക്കിയത്.

പുതുനഗരം, വടകന്യാപുരം, ഉൗട്ടറ സ്റ്റേഷനുകളിലും മുൻകാലങ്ങളിൽ യാത്രക്കാർ എത്താറുണ്ടെങ്കിലും ഇതിലും കൂടിയ തോതിലായിരുന്നു മുതലമട സ്റ്റേഷനെ യാത്രക്കാർ ആശ്രയിച്ചിരുന്നത്. മുതലമട സ്റ്റേഷനിൽ നിന്നും സ്ഥിരം യാത്രക്കാരായിരുന്ന മുതിർന്ന യാത്രക്കാർക്ക് ഇന്നും മുൻകാലയാത്രയെ കുറിച്ച് ഓർ്ക്കുന്നത് ട്രെയിൻ യാത്രയുടെ സുതാര്യതയും സാധാരണക്കാരന്‍റെ് കൈപിടിയിലൊതുങ്ങുന്ന നിസാര നിരക്കുകളെക്കുറിച്ചുമാണ്. പഴനി, മധുര, ഏർവാടി, രാമേശ്വരം ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേയ്ക്ക് ആളുകൾ പോയി വന്നിരുന്നത് നിസാര നിരക്കിലാണ്. രാത്രിസമയത്ത് ഒരു തിരുച്ചെന്തൂർ പാസഞ്ചർ മാത്രമാണ് സർവീസുള്ളത്. പകൽസമയത്ത് രണ്ട് എക്സ്പ്രസ് ട്രെയിനുകൾ സഞ്ചരിക്കുന്നുണ്ടെങ്കിലും ഈ സ്ഥലത്ത് സ്റ്റോപ്പില്ലാത്തതിനാൽ കാണാനേ സാധിക്കുകയുള്ളു.

സഞ്ചാര സൗകര്യമില്ലാത്ത ബ്രോഡ്ഗേജ് ലൈനുകൾക്ക് പകരം മുൻകാല മീറ്റർ ഗേജ് ട്രെയിനുകൾ മതിയെന്നാണ് ആവശ്യം.

രാമേശ്വരത്തു നിന്നും മത്സ്യം വൻതോതിൽ പുതുനഗരം മാർക്കറ്റിലെത്തിയിരുന്നതിനാൽ വില കുറവും ശുദ്ധവുമായ മത്സ്യവുമാണ് ലഭിച്ചിരുന്നത്.നിലവിൽ ലോറിയിലാണ് പുതുനഗരത്ത് മത്സ്യം എത്തുന്നത്.

2019ൽ നവീകരണം പൂർത്തിയായ ബ്രോഡ്ഗേജ് പാതയിൽ മുൻകാല പാസഞ്ചറുകൾ ഘട്ടംഘട്ടമായി പുന:സ്ഥാപിക്കുമെന്ന് റെയിൽവേ അധികൃതർ നല്കിയ വാഗ്ദാനങ്ങൾ ജലരേഖയായിരിക്കുകയാണ്.

മുതലമട സ്റ്റേഷനിൽ മീറ്റർ ഗേജിൽ ആറ് പെയർ ട്രെയിൻ സർവീസുകളാണുണ്ടായിരുന്നത്. ഇതിൽ പകൽ സഞ്ചാരത്തിനു ഒരു പെയർ പാസഞ്ചറെങ്കിലും സർവിസിനു വഴിയൊരുക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.