മാലിന്യമുക്ത കേരളം: വ്യത്യസ്ത പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട് പഞ്ചായത്ത്
Sunday, June 4, 2023 7:04 AM IST
കൊല്ലങ്കോട് : മാലിന്യമുക്തം നവകേരളം ജനകീയ ക്യാന്പയിന്‍റെ ഭാഗമായി വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായി കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത്. മാലിന്യത്തിനെതിരെ ഗോൾ എന്ന പരിപാടിയിലൂടെ യുവജനങ്ങൾ ഉൾപ്പെടെയുള്ളവരിൽ മാലിന്യമുക്തം നവകേരളം സന്ദേശം എത്തിക്കാൻ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.

പഞ്ചായത്തിന്‍റെയും ആശ്രയം പരിസ്ഥിതി ക്ലബ്ബിന്‍റെയും നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന കലാജാഥ അവതരണരീതി കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വിവരിച്ച തെരുവ് നാടകം സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കാനും ഏറെ സഹായകരമായി. കുടുംബശ്രീ അയൽക്കൂട്ടങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മറ്റൊരു പ്രചാരണ പരിപാടിയ്ക്ക് ഉടൻ തുടക്കമിടുമെന്ന് കൊല്ലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സത്യപാൽ പറഞ്ഞു. പഞ്ചായത്തിലെ വാർഡുകളെല്ലാം മാലിന്യമുക്ത ഗ്രാമങ്ങളായി ഇതിനകം പ്രഖ്യാപിച്ച് കഴിഞ്ഞു.