അന്പതിലധികം കുട്ടികളെ സൗജന്യമായി കൊച്ചിയിലെത്തിച്ച് യൂത്ത് കോൺഗ്രസ്
Monday, February 26, 2024 1:20 AM IST
കല്ലടിക്കോട്: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കളി കാണാനായി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള അന്പതിലധികം കുട്ടികളെ സൗജന്യമായി കൊച്ചിയിലെത്തിച്ച് യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി.

കഴിഞ്ഞ മാസം കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്‍റിൽ ഏറ്റുമുട്ടി വിജയികളാകുന്ന ടീമിനെ സൗജന്യമായി കൊച്ചിയിൽ കൊണ്ടുപോയി കളി കാണിക്കുമെന്നു മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് നവാസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പറഞ്ഞതിൽ തിരുത്തുവരുത്തി കളിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളുമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊച്ചിയിലേക്ക് തിരിച്ചത്. കൂട്ടത്തിലെ മുഴുവൻ കുട്ടികളും ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കളി നേരിൽ കാണുന്നത്.


കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നും കേരളത്തിലെ മറ്റൊരു നിയോജകമണ്ഡലം കമ്മിറ്റിയും ഏറ്റെടുക്കാൻ മടിക്കുന്ന വലിയ ഉത്തരവാദിത്വമാണ് നവാസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ്‌ പറഞ്ഞു.

യൂത്ത് കോൺഗ്രസ് നേതാക്കളായ നൗഷാദ് കാരാക്കുറുശി, ജെയ്സൺ ചാക്കോ, അസ്‌ലം തുപ്പനാട് തുടങ്ങിയവർ കുട്ടികൾക്കൊപ്പമുണ്ട്.