വെള്ളം ലഭിക്കാതെ ഉണങ്ങിയ നെൽപ്പാടത്തിനു തീയിട്ട കർഷകനെ ഷാഫി പറമ്പിൽ എംഎൽഎ സന്ദർശിച്ചു
Saturday, March 2, 2024 1:50 AM IST
ചിറ്റൂർ: കനാൽ വെള്ളം ലഭിക്കാത്തതിനെ തുടർന്ന് ഉണങ്ങിയ നെൽപ്പാടം കർഷകൻ തീയിട്ട പ്രദേശം ഷാഫി പറമ്പിൽ എംഎൽ എ സന്ദർശിച്ചു. മേഖലയിൽ കനാൽ വെള്ളം ലഭിക്കാതെ വിളകൾ പതിരായി തന്നെ ഉണങ്ങുന്ന സങ്കടകരമായ അവസ്ഥ ഏറെ നാളുകളായി തുടരുകയാണെന്നും ഇതേ അവസ്ഥ തുടരുകയാണെങ്കിൽ അടുത്ത വിളവ് ഇറക്കുന്നത് പോലും ബുദ്ധിമുട്ടാണെന്നും സാമ്പത്തികമായും മാനസികമായും വലിയ പ്രയാസം ഉണ്ടാക്കുന്ന ഒന്നായി കാർഷിക മേഖല മാറുകയാണ് എന്നും കർഷകർ എംഎൽഎയോട് പറഞ്ഞു,

കർഷകർ നേരിടുന്ന പ്രശ്നങ്ങൾ അതി സങ്കീർണമാണെന്നും ഈ സ്ഥിതി തുടരുന്നത് പാലക്കാടിന്‍റെ കാർഷിക മേഖലയ്ക്ക് തന്നെ ഭീഷണിയാണ് എന്നും സർക്കാർ അടിയന്തരമായി ഇടപെട്ടു വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന് ഷാഫിപറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. കർഷകർക്കു ആശ്വാസമാകേണ്ട ചിറ്റൂർ എംഎൽഎ യും മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി നടത്തിയ പരാമർശം മനംമടുത്ത് നിൽക്കുന്ന കർഷകരെ നിരാശയിൽ ആക്കുന്നതാണെന്നും പ്രതിഷേധാർഹമാണെന്നും എംഎൽഎ പറഞ്ഞു.


വിഷയത്തിൽ കർഷകരുമായി ഐക്യപ്പെടുകയാണെന്നും ചിറ്റൂരിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുമെന്നും കർഷകർക്ക് എംഎൽഎ ഉറപ്പ് നൽകി. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്‍റ് കെ.എസ്. ജയഘോഷ്, സംസ്ഥാന ഭാരവാഹികളായ ജിതേഷ് നാരായണൻ, ഷഫീക് അത്തിക്കോട്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ. മധു, എ. ഷഫീക്, എം.രതീഷ് ബാബു, കെ. സാജൻ, ഗോപകുമാർ പൂക്കാടൻ, യു. ജിതിൻ, എച്ച്. ഷജീഫ്, ഗണേഷ് കരംപൊറ്റ പങ്കെടുത്തു.