മമ്പാട് പുഴപ്പാലം അടുത്ത മാസം തുറക്കും
Thursday, April 18, 2024 1:48 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുകാട് - ഇളവംപാടം- ചിറ്റടി റോഡിൽ മമ്പാട് പുഴപാലം (പുന്നപ്പാടം കോസ്‌വേ) പുതുക്കി പണിയുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നു. അടുത്ത മാസം പുതിയപാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ നിർമാണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.

പാലം പണി പൂർത്തിയായി. പെയിന്‍റിംഗ് പണികളാണ് ഇനിയുള്ളത്. മംഗലംഡാം, പാലക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് ഈ പുഴയിലൂടെ ഒഴുകുക. വീതി കുറഞ്ഞതും ഉയര കുറവുമുള്ള പാലം പൂർണമായും പൊളിച്ചു നീക്കിയാണ് ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമിച്ചിട്ടുള്ളത്.

പഴയ പാലത്തിനേക്കാൾ നാല് മീറ്റർ ഉയരവുമുണ്ട്. കെ.ഡി. പ്രസേനൻ എംഎൽഎ യുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. 2022 മേയ് 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്‍റെ ഒരു പില്ലർ തകർന്നു വീണ സംഭവമുണ്ടായിരുന്നു. മലപ്പുറത്തെ എബിഎം ഫോർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാറെടുത്തിട്ടുള്ളത്.

മഴക്കാലങ്ങളിൽ പാലം മുങ്ങി കിഴക്കഞ്ചേരി - രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്. പാലം നിർമിക്കാനായി ഒന്നര വർഷത്തിലേറെയായി ബസുൾപ്പെടെയുള്ള വാഹനങ്ങൾ സെന്‍റ് ഫ്രാൻസിസ് സ്കൂൾ, പാളയം വഴി തിരിച്ചുവിടുന്നതിനാൽ നാട്ടുകാർക്ക് ഏറെ യാത്രാക്ലേശമുണ്ട്.

എങ്കിലും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ മനോഹരമായ പുതിയ പാലം യഥാർഥ്യമാകുന്നതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാരെല്ലാം. പാലത്തിന്‍റെ ശേഷിച്ച പണികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ജനങ്ങളുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.