കൂനൂർ സിംസ് പാർക്കിൽ ഫ്രൂട്ട് ഷോ തുടങ്ങി
Saturday, May 25, 2024 1:31 AM IST
കൂനൂർ: നീലഗിരി ജില്ലയിലെ കൂനൂരിൽ 64-ാമത് ഫലമേള ജില്ലാ കളക്ടർ എം. അരുണ ഉദ്ഘാടനം ചെയ്തു. അഞ്ച് ടൺ പഴങ്ങൾ കൊണ്ട് വിവിധ രൂപങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.

കൂനൂർ ജില്ലയിൽ വേനൽകാലം ആരംഭിച്ചതോടെ നീലഗിരി ജില്ലയിലേക്ക് വിനോദസഞ്ചാരികളുടെ വൻതിരക്കുണ്ട്. വേനലവധിയുടെ അവസാന പരിപാടിയായ ഫ്രൂട്ട് ഷോ. മൂന്നു ദിവസം നീണ്ടുനിൽക്കും. അഞ്ച് ടൺ മുന്തിരി, നാരങ്ങ, ഈന്തപ്പഴം, ജിങ്കോങ് മങ്കി, മിക്കി മൗസ്, ദിനോസർ, താറാവ്, ഒച്ചുകൾ തുടങ്ങിയ മറ്റ് രൂപങ്ങൾ വിനോദസഞ്ചാരികളെ പ്രത്യേകിച്ച് കുട്ടികളെ ആകർഷിക്കുന്നു.


ഇതിന് പുറമെ ഹോർട്ടികൾച്ചർ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിവിധ ജില്ലകളിലെ സ്റ്റാളുകളും ഫലമേളയിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ കൃഷ്ണഗിരി, തഞ്ചാവൂർ, നാമക്കൽ, കരൂർ, മധുര ട്രിച്ചി, പെരമ്പലൂർ, കോയമ്പത്തൂർ ജില്ലകളിൽ കൃഷി ചെയ്യാവുന്ന പഴവർഗങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

കൂനൂർ സിംസ് പാർക്ക് മനോഹരമായ പ്രകൃതിദൃശ്യങ്ങൾ കൊണ്ട് നിറഞ്ഞു. സിംസ് പാർക്ക് തുറന്നതിന്‍റെ 150 ാം വാർഷികം കണക്കിലെടുത്ത് സാധാരണയായി 2 ദിവസത്തേക്ക് നടത്തുന്ന പ്രദർശനം ഈ വർഷം 3 ദിവസമാക്കി.