കൊല്ലങ്കോട്: കനത്ത മഴയിലും കാറ്റിലും എലവഞ്ചേരിയിൽ വിളവെടുപ്പിനു പാകമായ പച്ചക്കറിത്തോട്ടംപന്തൽ നിലംപതിച്ചു ലക്ഷങ്ങളുടെ നഷ്ടം.

ചേപ്പലോട്, കൊളുമ്പ് എന്നിവിടങ്ങളിൽ മധുസൂദനൻ, വിജയൻ, കുപ്പായി എന്നിവരുടെ കൃഷിയാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമിട്ടു ലക്ഷങ്ങൾ ചെലവഴിച്ച പച്ചക്കറിതോട്ടത്തിലാണ് നാശനഷ്ടമുണ്ടായത്.

ഒരേക്കറിൽ ഒറ്റത്തവണ 2000 കിലോ പച്ചക്കറി ലഭിക്കുന്ന വിപുലമായ രീതിയിലാണ് പന്തൽ ഒരുക്കിയിരുന്നത്. കൃഷിഭവൻ അധികൃതർ സ്ഥലത്തെത്തി നഷ്ടപരിഹാരത്തുക ലഭ്യമാക്കുന്നതിനു നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠൻ സ്ഥലം സന്ദർശിച്ചു.