മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ
Monday, January 20, 2020 11:42 PM IST
ദുബായ്: മനോജും കുടുംബവും പകർത്തിയെഴുതിയ ബൈബിൾ ലോക റിക്കോർഡിൽ. മനോജ് എസ്. വർഗീസും അദ്ദേഹത്തിന്‍റെ ഭാര്യ സൂസനും മക്കളായ കരുണും ക്യപയും ചേർന്ന് അഞ്ചര മാസം കൊണ്ട് പകർത്തി എഴുതി തയാറാക്കിയ ബൈബിളാണ് നിലവിലുള്ള റിക്കോർഡ് തകർത്ത് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്‍റെ ലോക റിക്കോർഡിന് അർഹമായത്. മനോജും ഭാര്യയും ചേർന്ന് നൽകിയ രേഖകൾ യുആർഎഫ് അധികൃതർ പൂർണമായും പരിശോധിക്കുകയും വീഡിയോ കോണ്‍ഫ്രൻസിലൂടെ ജൂറി ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള ഒൗദ്യോഗിക അറിയിപ്പ് നൽകുകയും ചെയ്തു.

സർട്ടിഫിക്കറ്റും അംഗികാരമുദ്രയും ഫലകവും യുആർഎഫ് ജൂറി ചെയർമാൻ ഗിന്നസ് ഡോ. സുനിൽ ജോസഫ് മനോജിനും കുടുംബത്തിനും സമ്മാനിക്കും. പ്രഖ്യാപന ചടങ്ങിന്‍റെ ഒരുക്കങ്ങൾ ദുബായിൽ ആരംഭിച്ചു.

85.5 സെ.മി നീളവും 60.7 സെ.മി വീതിയും 46.3 സെ.മി ഉയരവും 1500 പേജുകളും 151 കിലോഗ്രാം തൂക്കവും ഉള്ള ബൈബിൾ പകർത്തി എഴുതുവാൻ തുടങ്ങിയത് മനോജിന്‍റ ഭാര്യ സൂസൻ ആയിരുന്നു. ഒപ്പം ദുബായ് ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥിയായ മകൻ കരുണും അൽ-വർഖ ഒൗവർ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർഥിനിയായ മകൾ ക്യപയും പഠന തിരക്കുകൾക്കിടയിലും ബൈബിൾ പകർത്തിയെഴുതുന്നതിൽ അതിയായ താൽപര്യം കാണിച്ചു. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ ഗൃഹപാഠങ്ങൾ വേഗത്തിൽ ചെയ്തുതീർക്കും. ബാക്കിവരുന്ന സമയം ബൈബിൾ എഴുത്തിൽ മുഴുകും. അതിനിടയിൽ വീടിന്‍റെ അന്തരീക്ഷമാകെ ബൈബിൾ എഴുത്തിനായി മാറിയിരുന്നു. ഏകദേശം 60 പേനകൾ ഇതിനായി ഉപയോഗിച്ചു.

യാത്രകൾ, ഷോപ്പിംഗ് അങ്ങനെ പ്രിയപ്പെട്ടതെല്ലാം എഴുത്തിനായി കുടുംബം മാറ്റവച്ചു. ചില ദിവസങ്ങളിലെ എഴുത്ത് 12 മണിക്കൂർ വരെ നീണ്ടുപോയിരുന്നു. വിചാരിച്ചതിലും വേഗത്തിലാണ് എഴുത്ത് യായത്. ബൈബിളിന്‍റെ ചില പേജുകളിൽ ചിത്രങ്ങളാണ്. ബൈബിൾ വചനവുമായി ബന്ധപ്പെട്ട ഈ ചിത്രങ്ങൾ ഇവർതന്നെ വരച്ചുചേർത്തു.ബൈബിൾ എഴുതുന്നത് ചിത്രീകരിച്ച വീഡിയോ ഉൾപ്പെടെയാണ് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്‍റെ ലോക റെക്കോഡിനായി അധികൃതർക്ക് അയച്ചു കൊടുത്തത്.

ഇതിനോടകം നിരവധി പ്രമുഖരാണ് ജെബൽ അലിയിലെ മാർത്തോമ പള്ളിയിൽ പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന ബൈബിൾ കാണുന്നതിന് എത്തി കൊണ്ടിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല വേങ്ങൽ കുഴിക്കാട്ട് വർഗീസ് കെ. മാത്യു-സാറാമ്മ വർഗീസ് ദന്പതികളുടെ മകനായ മനോജ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പ്രവാസ ജീവിതം നയിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളം നഴ്സ് ആയി ജോലി ചെയ്തിരുന്ന ഭാര്യ സൂസൻ ഇപ്പോൾ മനോജിന്‍റെ ബിസിനസിൽ പ്രോത്സാഹനമായി ഒപ്പമുണ്ട്.

മനോജിനും കുടുംബത്തിനും നാട്ടിൽ അനുമോദനം നൽകുന്നതിനുള്ള തിരക്കിലാണ് പ്രദേശവാസികളും, സുഹൃത്തുക്കളും.യശയഹലബ2020ഷമിൗ20.ഷുഴ

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള