പന്ത്രണ്ട് വയസിനു മുകളിലുള്ള സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് പരിശോധന
Saturday, September 12, 2020 10:04 PM IST
അബുദാബി : 12 വയസിനു മുകളിലുള്ള സ്കൂൾ വിദ്യാർഥികൾക്ക് അബുദാബിയിൽ സൗജന്യ കോവിഡ് പരിശോധന നടത്തുമെന്ന് വിദ്യാഭ്യാസ,വിജ്ഞാന വകുപ്പ് അറിയിച്ചു. പരിശോധനയിൽ നെഗറ്റീവ് ആയ വിദ്യാർഥികൾക്കു മാത്രമേ സ്കൂളിലേക്ക് പ്രവേശനമുണ്ടാകൂ.കുട്ടികൾക്ക് 2 ആഴ്ചയിൽ ഒരിക്കൽ കോവിഡ് പരിശോധന വേണമെന്ന നിബന്ധന രക്ഷിതാക്കളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.കോവിഡ് പരിശോധനാ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം രക്ഷിതാക്കൾക്ക് ആശ്വാസമായി.

അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിലും, അതത് സ്കൂളിലും കോവിഡ് പരിശോധനയ്ക്കു സൗകര്യം ഒരുക്കും. ഈ വിഭാഗം വിദ്യാർഥികൾ സ്കൂളിൽ എത്തുന്നതിനു മുൻപ് പരിശോധന പൂർത്തിയാക്കുമെന്നും അഡെക് വ്യക്തമാക്കി.

രോഗലക്ഷണം കണ്ടെത്തുന്നവർ 14 ദിവസം ക്വാറൈന്‍റനിൽ കഴിയണമെന്നും രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ സ്കൂളിലേക്കു പ്രവേശിപ്പിക്കുരയുള്ളൂ. വിദേശത്തുനിന്ന് എത്തുന്ന വിദ്യാർഥികളും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയുന്നതോടൊപ്പം ഇവർക്ക് ഓണ്‍ലൈൻ ക്ലാസുകളിൽ ഹാജരാകാം. കോവിഡ് ലക്ഷണമുള്ളവരെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ രേഖാമൂലം എഴുതിനൽകുകയും വേണം. ഈ മാസാവസാനമോ ഒക്ടോബർ ആദ്യവാരമോ ഹൈസ്കൂൾ വിദ്യാർഥികളെയും സ്കൂളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അഡെക് വ്യക്തമാക്കി.


കെജി മുതൽ അഞ്ചാം ക്ലാസ് വരെ 411 പ്രായമുള്ള വിദ്യാർഥികൾക്ക് കഴിഞ്ഞ മാസം 30ന് സ്കൂൾ തുറന്നിരുന്നു. ഈ വിഭാഗത്തിലെ കുട്ടികൾക്ക് കോവിഡ് പരിശോധന നിർബന്ധമില്ല. മാസ്ക് ധരിക്കുക, അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സാനിറ്റൈസ് ഉപയോഗിച്ച് വൃത്തിയാക്കുക, കൂട്ടംകൂടാതിരിക്കുക തുടങ്ങിയ നിബന്ധനകളും നേരിട്ടു പഠിക്കാനെത്തുന്ന വിദ്യാർഥികൾ പാലിച്ചിരിക്കണം. ഓരോ ദിവസവും വിദ്യാർഥികളുടെ ശരീരോഷ്മാവും പരിശോധിക്കും.


റിപ്പോർട്ട്: അനിൽ സി ഇടിക്കുള