യുഎഇ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി; നിയമലംഘകർക്കു പിഴ ഈടാക്കി പോലീസ്
Monday, September 21, 2020 2:30 AM IST
അബുദാബി: കോവിഡ് രോഗവ്യാപനത്തോത് ക്രമാതീതമായി ഉയർന്നതോടെയാണ് വിട്ടു വീഴ്ചയില്ലാതെ നടപടികളുമായി പോലീസ് സേന രംഗത്ത് വന്നിരിക്കുന്നത്. സെപ്റ്റംബർ മുതൽ 15 വരെയുള്ള ദിവസങ്ങളിൽ 2486 പിഴശിക്ഷയാണ് പോലീസ് നൽകിയതെന്ന് ഷാർജ പോലീസ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. അഹ്മദ് സയീദ് അൽ നവൂ അറിയിച്ചു.

26 തരത്തിലുള്ള നിയമലംഘനങ്ങൾക്കാണ് പിഴ നൽകിയതെന്നും ഇതിൽ ബഹുഭൂരിപക്ഷവും മാസ്ക് ധരിക്കാതെ നടന്നവർക്കാണെന്നും പോലീസ് ഡയറക്ടർ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാത്തതും , ഒരു വാഹനത്തിൽ മൂന്നിൽ കൂടുതൽ ആളുകൾ യാത്രചെയ്തതുമാണ് കൂടുതൽ പിഴശിക്ഷ നൽകേണ്ടി വന്ന മറ്റു കുറ്റകൃത്യങ്ങൾ. ക്വാറന്‍റൈൻ ലംഘിച്ച ആളിനെ അറസ്റ്റ് ചെയ്തു നിർബന്ധിത ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയതായും 50000 ദിർഹം പിഴ നൽകിയതായും അദ്ദേഹം പറഞ്ഞു.

ഏഴ് വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും 44 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും ദുബായ് മുൻസിപ്പാലിറ്റി അധികൃതർ വെളിപ്പെടുത്തി. 2488 ഇടങ്ങളിലാണ് മുൻസിപ്പാലിറ്റി അധികൃതർ പരിശാധന നടത്തിയതെന്നും കൂടുതൽ പരിശോധനകൾ തുടരുമെന്നും മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. അബുദാബിയിലും കർശന പരിശോധനകൾ തുടരുകയാണ്. വീടുകളിൽ സംഗമങ്ങൾ സംഘടിപ്പിച്ചവർക്കും, തുറസായ സ്ഥലങ്ങളിൽ കളികൾ നടത്തിയ ശേഷം ഒത്തുചേർന്നിരുന്നവർക്കും പിഴ നൽകിയതായി അബുദാബി പോലീസ് വൃത്തങ്ങൾ പറഞ്ഞു.

അബുദാബിയിലും റാസ് അൽ ഖൈമയിലുമായി വിവാഹ സൽക്കാരങ്ങൾ സംഘടിപ്പിച്ച 8 പേരെക്കൂടി അറസ്റ്റു ചെയ്തു. 10 പേരിലധികം പേര് പങ്കെടുത്തതിനും വധൂ വര·ാരുടെ ഏറ്റവും അടുത്ത ബന്ധുക്കളല്ലാത്തവരെ പങ്കെടുപ്പിച്ചതിനുമാണ് നടപടി സ്വീകരിച്ചത്. ഒരു ലക്ഷം ദിർഹം പിഴയും 6 മാസത്തെ തടവുമാണ് ശിക്ഷ. പങ്കെടുത്തവർക്കും പിഴ ശിക്ഷ നൽകി. കോവിഡ് രോഗവ്യാപനത്തിന്‍റെ തീവൃത കുറയ്ക്കുന്നതിന് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് യുഎഇ പോലീസ് സേനയുടെ ഉന്നതർ പൊതുജനങ്ങളോട് വീണ്ടും അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള