ജി 20 ഉച്ചകോടിക്ക് തുടക്കമായി; വെല്ലുവിളികളെ നേരിടാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകരണമെന്ന് സൽമാൻ രാജാവ്
Sunday, November 22, 2020 9:20 PM IST
റിയാദ്: കോവിഡ് വൈറസ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് ശക്തമായ നയങ്ങൾ രൂപീകരിക്കുന്നതിലൂടെ ഭരണകൂടം തങ്ങളുടെ പൗരന്മോരോടൊപ്പമുണ്ടെന്ന സന്ദേശം പകർന്നു നൽകാൻ സാധിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ജി 20 അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. പതിനഞ്ചാമത് ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു സൽമാൻ രാജാവ്.

അസാധാരണമായ ഒരു വർഷമാണ് 2020, ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് കൊറോണ വൈറസ് ലോകമാസകലം ഞൊടിയിട കൊണ്ട് പടർന്ന് പിടിച്ചത്. അതുമൂലമുണ്ടായ ആഗോള സാന്പത്തിക സാമൂഹിക നഷ്ട്ടങ്ങൾ കണക്കുകളിലൊതുങ്ങുന്നതല്ല. അന്താരാഷ്ട്ര സഹകരണത്തിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുകയുള്ളു എന്നും നിലവിലെ ജി 20 ചെയർമാൻ കൂടിയായ സൽമാൻ രാജാവ് പറഞ്ഞു.

ഇത്തവണത്തെ ഉച്ചകോടിക്ക് ലോകനേതാക്കൾ റിയാദിലേക്ക് ക്ഷണിക്കാൻ സാധിക്കാതെ പോയതിൽ സൽമാൻ രാജാവ് ഖേദം പ്രകടിപ്പിച്ചു. വിർച്യുൽ സമ്മേളനത്തിൽ എല്ലാവരെയും കാണാൻ സാധിച്ചതിൽ അദ്ദേഹം അതിയായ സന്തോഷവും രേഖപ്പെടുത്തി. ലോകജനതക്ക് സമാധാനത്തിന്‍റെയും സാന്പത്തിക ഭദ്രതയുടെയും ആത്മവിശ്വസം നൽകാൻ ഈ ഉച്ചകോടിക്ക് സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കാനുള്ള വാക്സിനുകൾ, ചികിത്സ, രോഗനിർണയത്തിനുള്ള ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച സൽമാൻ രാജാവ് ഇതെല്ലം താങ്ങാവുന്ന നിരക്കിൽ ലോകത്തുള്ള മുഴുവനാളുകൾക്കും ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം ഇത്തരം പകർച്ചവ്യാധികൾ ഭാവിയിൽ പടർന്നു പിടിക്കാനുള്ള മികച്ച പ്രതിരോധ സംവിധാനവും ഏർപ്പെടുത്തണം.

റിയാദ് ഉച്ചകോടി നിർണായകമായ തീരുമാനങ്ങളിലൂടെ ലോകജനതക്ക് പുത്തനുണർവ് നൽകുമെന്നും സൽമാൻ രാജാവ് പറഞ്ഞു. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി 21 ബില്യണ്‍ ഡോളർ സമാഹരിച്ചു നൽകിയ ജി20 അംഗരാജ്യങ്ങൾ അദ്ദേഹം അഭിനന്ദിച്ചു. വ്യവസായ സംരഭങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ അതിജീവനത്തിനായി 11 ട്രില്യണ് ഡോളർ ലഭ്യമാക്കിയ സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയെയും അദ്ദേഹം പ്രകീർത്തിച്ചു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ഈ വർഷം ജി 20 നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും വികസ്വര രാജ്യങ്ങളുടെ സാന്പത്തിക ഭദ്രത നിലനിർത്തുന്നതിന് സംഘടന പ്രതിജ്ഞാബദ്ധമാണെന്നും സൽമാൻ രാജാവ് പറഞ്ഞു.

കാലാവസ്ഥ വ്യതിയാനങ്ങൾ അടിയന്തിര ശ്രദ്ധ നൽകേണ്ട ഒന്നാണെന്നും സൽമാൻ രാജാവ് ഓർമ്മിപ്പിച്ചു. ഇതിനായി കൂട്ടായ നടപടികളും മുൻകരുതലുകളും ആവശ്യമാണ്. നമ്മുടെ പരിസ്ഥിതി സംരക്ഷിച്ച് അടുത്ത തലമുറക്കായി കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്‍റെ നേതൃത്വത്തിൽ വലിയൊരു സംഘം ജി 20 റിയാദ് ഉച്ചകോടി നിയന്ത്രിക്കാനായി രംഗത്തുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ജി 20 സൗദി സെക്രെട്ടറിയേറ്റിന്‍റെ തലവൻ ഡോ. ഫഹദ് തൂണ്‍സി എന്നിവരോടൊപ്പം ജി 20 റിയാദ് ഉച്ചകോടിയുടെ മുന്നൊരുക്കങ്ങൾക്കായുള്ള ഷെർപ്പ നിയന്ത്രിക്കുന്ന ഡോ. ഫഹദ് അൽ മുബാറക്, വിവിധ സാന്പത്തിക സാമൂഹിക ചർച്ചകളിൽ പങ്കെടുക്കുന്ന സൗദിയിലെ വിവിധ വകുപ്പുകളുടെ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും റിയാദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ