റാസ് അൽ ഖൈമയിൽ പുതിയ ആന്‍റിബോഡി ചികിത്സക്ക് തുടക്കമായി
Friday, February 26, 2021 12:39 AM IST
ദുബായ് : കോവിഡ് രോഗികളിൽ ആന്‍റിബോഡി ചികിത്സ നൽകുന്ന പുതിയ ചികിത്സാരീതിക്ക് തുടക്കമായതായി റാക്ക് ഹോസ്പിറ്റൽ. കുറഞ്ഞതും ഇടത്തരവുമായ രോഗലക്ഷണങ്ങളോടെ കോവിഡ് രോഗികളായി തുടരുന്നവർ കൂടുതൽ സങ്കീർണതകളിലേക്കു കടക്കാതെ സഹായിക്കുന്ന ചികിത്സയാണു റാസ് അൽ ഖൈമയിൽ ആരംഭിച്ചിരിക്കുന്നത്.

യുഎഇ ആരോഗ്യ രോഗ - പ്രതിരോധ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് പുതിയ ചികിത്സ രീതി ആരംഭിച്ചിരിക്കുന്നത്. കുറഞ്ഞതും ഇടത്തരവുമായ കോവിഡ് ലക്ഷണങ്ങൾ പുലർത്തുന്നവർക്കാണ് ബാംല-നി-വി-മാബ് എന്ന മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ഗുരുതര രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ഈ ചികിത്സ ഫലപ്രദമല്ലെന്നു അധികൃതർ പറഞ്ഞു.

രോഗികളിൽ ആന്‍റിബോഡിയുടെ നിർമാണം വേഗത്തിലാക്കി മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മോചിതരാക്കുന്ന രീതിയാണിത്. കോവിഡ് രോഗം ബാധിച്ചു രോഗമുക്തി നേടിയരിൽ വികസിച്ചിരിക്കുന്ന ആന്‍റിബോഡിക്കു തുല്യമായ ആന്‍റിബോഡിയാണ് ഈ മരുന്നിൽ ഉൾകൊള്ളുന്നതെന്നു റാക് ഹോസ്പിറ്റൽ സിഇഒ ഡോ. ജീൻ മാർക് ഗൗർ വിശദീകരിച്ചു.

രോഗിയുടെ ഞരന്പിലൂടെ സാവധാനം ഒരു മണിക്കൂറോളം എടുത്താണ് മരുന്ന് കുത്തിവയ്ക്കുന്നത്. തുടർന്ന് ഒരു മണിക്കൂറോളം രോഗിയെ നിരീക്ഷണ വിധേയമാക്കും. 65 വയസിിനു മുകളിൽ പ്രായമുള്ളവർക്കും , പൊണ്ണത്തടി, പ്രമേഹം , കിഡ്നി രോഗങ്ങൾ, രക്തസമ്മർദം, ഹൃദ്രോഗം, ആസ്ത്മ എന്നീ അസുഖങ്ങൾ ഉള്ളവർക്കും ഈ മരുന്ന് ഫലപ്രദമാണെന്നാണ് അവകാശപ്പെടുന്നത്. ഒരു രോഗിക്ക് ഒരിക്കൽ മാത്രം മരുന്ന് നൽകിയാൽ മതിയാകും. ശരീരത്തിൽ ഓക്സിജന്‍റെ പരിവർത്തനം കുറഞ്ഞവർക്കും , ഗർഭിണികൾക്കും ഈ ചികിത്സ നൽകാനാവില്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള