കുവൈറ്റിൽ 60 വയസ് പ്രായപരിധിയിൽ ഇളവ് നൽകില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി
Friday, April 30, 2021 3:04 AM IST
കുവൈറ്റ് സിറ്റി : അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന കുവൈറ്റ് പബ്ലിക് അതോരിറ്റി ഫോർ മാൻപവർ തീരുമാനത്തിൽ ഭേദഗതി വരുത്തിയിട്ടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാൻ വ്യക്തമാക്കി.

അറുപത് വയസ് കഴിഞ്ഞ 70,000ത്തിലധികം വിദേശികൾ കുവൈറ്റിലുള്ളതായാണ് കണക്കാപ്പെടുന്നത്. നിലവിൽ 60 വയസ് കഴിഞ്ഞ, ഹൈസ്കൂൾ വിദ്യാഭ്യാസമോ അതിൽ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ താമസരേഖ പുതുക്കി നൽകുന്നില്ല.

ജനസംഖ്യാ സന്തുലനം സാധ്യമാക്കാനും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കുറയ്ക്കാനുമുള്ള മന്ത്രിസഭാ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്. 60 വയസ് കഴിഞ്ഞ പ്രവാസികളിൽ മക്കൾ കുവൈറ്റിൽ ജോലി ചെയ്യുന്നവരുണ്ടെങ്കിൽ ഇവർക്ക് ആശ്രിത വിസയിലേക്ക് മാറാമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. അതിനിടെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി രാജ്യത്ത് കഴിയുന്നവരുടെ കാര്യത്തിൽ ഇളവുകൾ വേണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. റിപ്പോർട്ട്: സലിം കോട്ടയിൽ