ദുബായിൽ മധ്യവേനൽ അവധിക്കുശേഷവും സ്കൂളുകളിൽ ഓണ്‍ലൈൻ പഠനം തിരഞ്ഞെടുക്കാം
Saturday, July 24, 2021 8:56 PM IST
ദുബായ്: മധ്യവേനൽ അവധിക്കുശേഷവും ദുബായിലെ സ്കൂളുകളിൽ ഓണ്‍ലൈൻ പഠനസൗകര്യം തുടരുമെന്ന് സ്കൂൾ അധികൃതർ. അവധിക്കു നാട്ടിൽ പോയി കുടുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് സ്കൂളുകളുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

പൂർണ സുരക്ഷിതത്വ നടപടികൾ ഉറപ്പുവരുത്തി സെപ്റ്റംബറിൽ സ്കൂളുകൾ തുറക്കുന്പോൾ ഓണ്‍ലൈൻ പഠന സൗകര്യം നഷ്ടപ്പെടുമെന്ന് കരുതിയ മാതാപിതാക്കൾക്ക് ആശ്വാസം പകരുന്ന വാർത്തയാണ് സ്കൂൾ അധികൃതർ നൽകിരിക്കുന്നത്. മിക്ക സ്കൂളുകളിലും 95 ശതമാനത്തോളം കുട്ടികൾ സ്കൂളുകളിൽ നേരിട്ടെതിയുള്ള പഠനം തിരഞ്ഞെടുത്തിട്ടുണ്ടെകിലും ഓണ്‍ലൈൻ പഠനസൗകര്യം നിലനിർത്താനാണ് സ്കൂളുകളുടെ തീരുമാനം. താഴ്ന്ന ക്ലാസുകളിലെ കുട്ടിക്കളെ സ്കൂളുകളിൽ അയക്കുന്നതിൽ മാതാപിതാക്കൾ പുലർത്തുന്ന ആശങ്കയും, അവധിക്കു നാട്ടിൽ പോയി യാത്രാ നിരോധനം മൂലം കുടുങ്ങിയ വിദ്യാർഥികളുടെ സതിയും ആകണക്കിലെടുത്താണ് ഓണ്‍ലൈൻ പഠനം കൂടി ഉൾപ്പെടുത്തി മിശ്ര പഠന രീതി ഈ വർഷം കൂടി തുടരാൻ സ്കൂളുകൾ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത മാസങ്ങളിൽ കോവിഡ് വ്യാപനം എങ്ങനെയാകുമെന്ന അനിശ്ചിതാവസ്ഥയും ഓണ്‍ലൈൻ പഠനം തുടരുന്നതിനു കാരണമാകുന്നുണ്ട്. സ്കൂൾ ബസുകളിൽ നിലവിൽ 50 ശതമാനം കുട്ടികൾക്ക് യാത്ര നടത്താൻ നൽകിയിരിക്കുന്ന അനുമതി വർധിപ്പിക്കുന്നതിന് വിദ്യാഭാസ മന്ത്രാലയം തയ്യാറാകുമോ എന്നും സ്കൂൾ അധികൃതർ കാത്തിരിക്കുകയാണ്. അധ്യാപകരും, ജീവനക്കാരും കോവിഡ് വാക്സിൻ സ്വീകരിച്ചും, രോഗ വ്യാപനം പൂർണമായും തടയുന്നതിനുള്ള സുരക്ഷാ നടപടികൾ കൂടുതൽ കർശനമാക്കിയും സന്പൂർണ തയാറെടുപ്പുകളോടെ കാത്തിരിക്കുകയാണ് ദുബായിലെ സ്കൂളുകൾ.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള