കുവൈറ്റിൽ വിദേശികൾക്ക് ദീർഘകാല താമസരേഖ നൽകുവാൻ ആലോചന
Tuesday, November 23, 2021 11:47 PM IST
കുവൈറ്റ് സിറ്റി : വിദേശികൾക്ക് ദീർഘകാല റെസിഡൻസി നൽകുവാൻ ഒരുങ്ങി കുവൈത്ത്. സർക്കാരിന് ഇത് സംബന്ധമായ നിർദ്ദേശങ്ങൾ സമർപ്പിച്ചതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ പ്രവാസി സംബന്ധമായ നിർദേശങ്ങൾ നിക്ഷേപകർക്കും തിരഞ്ഞെടുത്ത കച്ചവട സ്ഥാപനങ്ങളുടെ സിഇഒമാർ എന്നീവർക്കായിരിക്കും അനുമതി നൽകുക. ഇതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്പോണ്‍സർഷിപ്പ് സംവിധാനത്തിന് അറുതിയാകും. ഇത്തരത്തിൽ താമസ രേഖ ലഭിക്കുന്നവർക്ക് നേരിട്ട് റെസിഡൻസി സംവിധാനവും വർക്ക് പെർമിറ്റും പുതുക്കുവാൻ സാധിക്കും.

രാജ്യത്തിനകത്ത് നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന വിദേശികളാണ് പുതിയ ആനുകൂല്യത്തിന് അർഹാരാകുക. 15 വർഷം വരെ താമസാനുമതി നൽകുവാനാണ് ആലോചിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദീർഘകാലത്തേക്ക് താമസാനുമതി നൽകുന്നത് രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതിക്ക് കരുത്ത് പകരുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

സലിം കോട്ടയിൽ