കുവൈറ്റിൽ വിവാഹമോചന നിരക്ക് വർധിക്കുന്നു
Wednesday, November 24, 2021 11:46 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് വിവാഹമോചന നിരക്ക് വർധിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം ദിനംപ്രതി 20 വിവാഹമോചന കേസുകളാണ് കുവൈറ്റിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ 15 എണ്ണം സ്വദേശി ദന്പതികളുടേതാണ്. അഞ്ചെണ്ണം വിദേശികൾ തമ്മിലുള്ള വിവാഹ തർക്കങ്ങളും. അതിനിടെ വിവാഹമോചന കേസുകളും കൈകാര്യം ചെയ്യുന്ന രാജ്യത്തെ കുടുംബക്കോടതികൾ കേസുകൾ തീർപ്പാക്കാൻ ബദ്ധപ്പെടുകയാണ്.

സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവാഹമോചന കേസുകളുടെ എണ്ണം വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. 2016-നും 2020-നും ഇടയിൽ 36,345 ദന്പതികളാണ് ബന്ധം വേർപിരിഞ്ഞത്. എന്നാൽ മറ്റു വർഷങ്ങളെ അപേക്ഷിച്ച് 2020-ൽ വിവാഹമോചന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി.

കേസുകളുടെ ലിസ്റ്റിംഗ് തുടങ്ങി കൗണ്‍സലിംഗ്, വിചാരണ, കുട്ടികളുടെ കസ്റ്റഡി, ജീവനാംശം, മുതിർന്ന പൗര·ാരുൾപ്പെട്ട തർക്കങ്ങൾ തുടങ്ങി ഓരോ വിഷയങ്ങൾക്കും ബാധകമായ നടപടികൾ കേസുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതലും അടുത്തകാലത്ത് വിവാഹം കഴിഞ്ഞവരുടെ കേസുകളാണ് കോടതിയിൽ വരുന്നത്. ഒരാഴ്ചയോളം മാത്രം ഒന്നിച്ചു താമസിച്ചിട്ട് വിവാഹ മോചന ഹർജി ഫയൽ ചെയ്യുന്നവരെയും കാണാമെന്ന് കോടതിവൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 26,576 കുവൈറ്റ് സ്ത്രീകൾ വിവാഹമോചനം നേടിയപ്പോൾ 22,626 സ്വദേശികളാണ് വിവാഹ ബന്ധം വേർപ്പെടുത്തിയത്.

സലിം കോട്ടയിൽ