കോവിഡ് വാക്സിൻ എല്ലാവരും സ്വീകരിക്കുവാൻ അഭ്യർഥിച്ച് കൊറോണ എമർജൻസി കമ്മിറ്റി
Monday, December 6, 2021 8:10 PM IST
കുവൈറ്റ് സിറ്റി: കോവിഡിനെതിരേയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ എല്ലാവരും വാക്സിൻ സീകരിക്കണമെന്ന് കൊറോണ എമർജൻസി കമ്മിറ്റി അഭ്യർഥിച്ചു. കണക്കുകൾ പ്രകാരം രാജ്യത്തെ 18 ശതമാനത്തോളം ആളുകളാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തത്.

കൊറോണ വൈറിസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ ഭീഷണി നേരിടാൻ ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷൻ മാത്രമാണ്. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണ് ഒമിക്രോണ്‍. ഡെൽറ്റ വകഭേദത്തിന്‍റെ അഞ്ചിരട്ടിയാണ് ഒമിക്രോണിന്‍റെ വ്യാപനശേഷി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് വാക്സിൻ വലിയ പ്രതിരോധമാണ് തീർക്കുന്നതെന്നും കൊറോണ എമർജൻസി കമ്മിറ്റി വ്യക്തമാക്കി.

രാജ്യത്ത് 2,30000 പേർ ബൂസ്റ്റർ ഡോസ് എടുത്തിട്ടുണ്ട്. വൈറസ് വ്യാപനത്തെ തുടർന്ന് ബൂസ്റ്റർ ഡോസിന്‍റെ വേഗത വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും രണ്ട് ഡോസ് വാക്സിനെടുത്ത് ആറു മാസം കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുയിടങ്ങളിൽ സാമുഹിക അകലം പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

സലിം കോട്ടയിൽ