കേരള പ്രവാസി കമ്മീഷൻ നിയമനം: നാല് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
Saturday, May 27, 2023 2:59 PM IST
കുവൈറ്റ് സിറ്റി: കേരള പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ നാല് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് കേരള ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 2016-ലാണ് പ്രവാസി കമ്മീഷൻ സ്ഥാപിതമായത്. അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി.രാജൻ വിരമിച്ചതിന് ശേഷം തുടർനിയമനം ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറെ മാസങ്ങളായി കേരള പ്രവാസി കമ്മീഷൻ പ്രവർത്തനരഹിതമായിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ.ജോസ് ഏബ്രഹാം കോടതിയെ സമീപിച്ചത്. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ വിധിയാണിതെന്നും സന്തോഷത്തോടെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസികളുടെ നിരവധിയായ പ്രശ്നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷന്‍റെ പ്രവർത്തനം ഈ കോടതി വിധി പ്രകാരം വേഗത്തിലാകുമെന്നും പ്രതീക്ഷിക്കുന്നതായി പിഎൽസി കുവൈറ്റ്‌ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.