പി. വത്സലയുടെയും എം. ഫാത്തിമാ ബീവിയുടെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു
Friday, November 24, 2023 1:13 PM IST
ദമാം: കേരളസാഹിത്യ അക്കാദമി മുൻ അധ്യക്ഷയായിരുന്ന പ്രശസ്ത എഴുത്തുകാരി പി. വത്സലയുടെയും സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റീസും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റീസ് എം. ഫാത്തിമാ ബീവിയുടെയും നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

പാവപ്പെട്ട മനുഷ്യന്‍റെ വിയർപ്പും മണ്ണിന്‍റെ മണവും കലർന്ന കഥാപരിസരങ്ങൾ നിറഞ്ഞ ഒട്ടേറെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും മലയാളി വായനക്കാരനെ അതിശയിപ്പിച്ച എഴുത്തുകാരിയായ പി.വത്സലയുടെ വിയോഗം മലയാള സാഹിത്യലോകത്തിന് വലിയൊരു നഷ്ടമാണ് എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.


രാജ്യത്തെ ആദ്യ സുപ്രീം കോടതി വനിതാ ജസ്റ്റിസായി ചരിത്രം കുറിച്ച എം. ഫാത്തിമാ ബീവി വിടവാങ്ങുമ്പോൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ ഒരു ഉജ്വലമായ അധ്യായമാണ് അവസാനിക്കുന്നത് എന്ന് നവയുഗം അനുശോചന സന്ദേശത്തിൽ പറഞ്ഞു.