ലോകമേ മറക്കില്ല: ജയിലില്‍നിന്ന് റഹിം
Saturday, April 13, 2024 2:58 PM IST
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിയുന്ന തന്‍റെ മോചനത്തിനായി എല്ലാം മറന്ന് ഒന്നിച്ച മനുഷ്യ സ്നേഹികള്‍ക്ക് ജയിലില്‍നിന്ന് നന്ദി പറഞ്ഞ് അബ്ദുള്‍ റഹിം. ലോകമേ ഈ കരുണ മറക്കില്ലെന്ന് റഹിം പറഞ്ഞതായി സൗദി എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പെരുന്നാള്‍ ദിവസമാണ് സൗദി ജയിലില്‍ നിന്ന് റഹിം വിളിച്ചത്. അന്ന് 18 കോടി രൂപ സമാഹരിച്ചുവെന്നറിഞ്ഞപ്പോള്‍ റഹിം വിതുമ്പി. മോചനത്തേക്കാള്‍ റഹിമിനെ ഏറെ സന്തോഷിപ്പിക്കുന്നത് തനിക്കുവേണ്ടി ലോകം ഐക്യപ്പെട്ടതറിഞ്ഞാണ്.

റഹിമിന്‍റെ മോചനത്തിന് 34 കോടി രൂപ കഴിഞ്ഞദിവസം സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. മോചനത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സഹായം നല്‍കിയ എല്ലാ മനസുകള്‍ക്കും റഹിമിന്‍റെ മാതാവ് ഫാത്തിമയും നന്ദി പറഞ്ഞു.

2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്‍സറുടെ മകന്‍റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്‍സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.

ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്‍റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.

സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല.

വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്‍റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.