കുടിവെള്ളമില്ലാതെ കർണാടക; ഭൂഗർഭജലനിരപ്പ് താഴേക്ക്
Tuesday, July 23, 2019 9:48 PM IST
ബംഗളൂരു: സംസ്ഥാനം കടുത്ത കുടിവെള്ളക്ഷാമം നേരിടുമെന്ന സൂചന നല്കി പുതിയ റിപ്പോർട്ടുകൾ. സംസ്ഥാനത്തെ 80 ശതമാനം കിണറുകളിലും ഭൂഗർഭജലനിരപ്പ് വൻതോതിൽ കുറയുന്നതായാണ് കേന്ദ്ര ഭൂഗർഭജല ബോർഡ് (സിജിഡബ്ല്യുബി) നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സംസ്ഥാനത്തെ 1098 കിണറുകളാണ് ബോർഡ് പരിശോധിച്ചത്. ഇതിൽ 217 എണ്ണത്തിൽ മാത്രമേ ജലനിരപ്പ് ഉയരുന്നുള്ളൂ എന്ന് കണ്ടെത്തി. ബാക്കി കിണറുകളിൽ മുൻവർഷത്തെ അപേക്ഷിച്ച് വൻതോതിലാണ് ജലനിരപ്പ് താഴുന്നത്. ഇത് ഗൗരവകരമാണെന്നും റിപ്പോർട്ട് പറയുന്നു.

കാലവർഷം ചതിച്ചതോടെ മഴ കുറഞ്ഞതാണ് ഭൂഗർഭജലവിതാനം താഴാൻ കാരണം. ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഭൂഗർഭജലവിതാനം താഴുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ചിത്രദുർഗ, തുമകുരു, കോലാർ, ചിക്കബല്ലാപുര തുടങ്ങിയ ജില്ലകളിൽ ഭൂഗർഭജലനിരപ്പ് കഴിഞ്ഞ 10 വർഷത്തിനിടെ നാലുമീറ്റർ വരെ കുറഞ്ഞിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഇപ്പോൾ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ 3,122 പ്രദേശങ്ങളെയാണ് വരൾച്ച അതിരൂക്ഷമായി ബാധിച്ചത്. നിലവിൽ ജില്ലാ ഭരണകൂടങ്ങൾ മൂവായിരത്തോളം ഗ്രാമങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നുണ്ട്. മഴ തീരെ കുറച്ചുമാത്രം ലഭിച്ച കിഴക്കൻ മേഖലകളിലെ മാത്രം മുന്നൂറോളം ഗ്രാമങ്ങളിലാണ് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുന്നത്.

മഴ കുറഞ്ഞതോടെ ബംഗളൂരുവിലെ തടാകങ്ങളിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. നഗരത്തിലെ 50 ശതമാനം തടാകങ്ങളിലും സംഭരണശേഷിയുടെ പകുതിയിൽ താഴെ മാത്രമേ വെള്ളമുള്ളൂ. സാരക്കി, കൽക്കരെ, ചല്ലക്കരെ, ഉള്ളാൽ, തലഘട്ടപുര, അരക്കെരെ തുടങ്ങിയ തടാകങ്ങളിൽ ജലനിരപ്പ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. ിൃശ2019ഷൗഹ്യ23സമൃിമമേസമബംമലേ.ഷുഴ