വൈദികർ ഭവനങ്ങൾ സന്ദർശിക്കുന്പോൾ പ്രാർഥനാനിരതരയായിരിക്കണം: ആർച്ച് ബിഷപ്പ് ഭരണികുളങ്ങര
Friday, November 15, 2019 10:54 PM IST
ന്യൂഡൽഹി: വൈദികർ ഭവനങ്ങൾ സന്ദർശിക്കുന്പോൾ പ്രാർഥനാനിരതരായിരിക്കണമെന്നും വിശ്വാസികൾക്ക് തങ്ങളുടെ സാന്നിധ്യം വഴിയും പ്രാർഥന വഴിയും ദൈവാനുഗ്രഹത്തെ പകർന്നുകൊടുക്കാൻ സാധിക്കണമെന്നും ഫരീദാബാദ് ഡൽഹി രൂപതയുടെ ആഭിമുഖ്യത്തിൽ വൈദികർക്ക് വേണ്ടി നടന്ന സെമിനാറിൽ വിശുദ്ധ ബലിക്കിടയിലുള്ള തന്‍റെ വചന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

വൈദികർ ദൈവമായിട്ടും ദൈവജനമായിട്ടും ഗാഢമായ ബന്ധം വച്ചു പുലർത്തണമെന്നും
അതിനായിട്ട് രോഗി സന്ദർശനവും മരിച്ച വ്യക്തികളുടെ ഭവന സന്ദർശനവും അനിവാര്യമാണെന്നുംതുടർന്നു നടന്ന കോണ്‍ഫറൻസിൽ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതയുടെ പുതിയ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തന്‍റെ സന്ദേശത്തിൽ വൈദികർക്ക് തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ട വിശുദ്ധിയുടെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും എല്ലാവരുടെയും ജീവിതം വിശുദ്ധിയിലേക്കുള്ള വ്യത്യസ്തങ്ങളായ മാർഗങ്ങൾ ആക്കി മാറ്റണമെന്നും അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്