വിയന്ന: ഐക്യരാഷ്ട്രസഭയുടെ വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്ന വിയന്ന ഇന്റർനാഷണൽ സെന്ററിന്റെ (വിഐസി) കീഴിലുള്ള ഇന്ത്യൻ ക്ലബ്ബിന്റെ പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. ക്ലബിന്റെ പ്രസിഡന്റായി ജോഷിമോൻ എറണാകേരിലിനെ തെരഞ്ഞെടുത്തു. വിഐസി ഇന്ത്യൻ ക്ലബിന്റെ നാലാമത്തെ മലയാളി പ്രസിഡന്റാണ് ജോഷിമോൻ.
സുനിത സാഹു (വൈസ് പ്രസിഡന്റ്), സുമിത് ധീർ (സെക്രട്ടറി), നിഷികാന്ത് രാകേഷ് (ജോയിന്റ് സെക്രട്ടറി), നിതിൻ ശർമ്മ (ട്രഷറർ), എൽദോ പൽപ്പത്ത് (ജോയിന്റ് ട്രെഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. മനോജ് പാട്ടിൽ, രവി ഗുപ്ത എന്നിവർ അറ്റോമിക് എനർജി ഏജൻസിയിൽ നിന്നുള്ള പ്രതിനിധികളായും, യുണിഡോ പ്രതിനിധികളായി ജോണ്സണ് വാഴലാനിക്കൽ, രാജശേഖർ ശരവണൻ എന്നിവരും മാത്യു ചെറിയൻകാലയിൽ, കുരിയൻ മനയാനിപ്പുറത്ത് എന്നിവർ യുഎൻഒഡിസി പ്രതിനിധികളായും നിയമിതരായി. കമ്മിറ്റി അംഗങ്ങളായി മാർട്ടിൻ ജോർജ്, ജോണി തോമസ്, നിലേഷ് കാന്പ്ളി, ലോകേഷ് പാർസ, അരുണ കോർഡേ എന്നിവരെയും തെരഞ്ഞെടുത്തു.
ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷൻസ് ഓഫീസിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയായി 2009 ഏപ്രിൽ 1നാണ് വിഐസി ഇന്ത്യൻ ക്ലബ് സ്ഥാപിതമായത്. അംഗങ്ങളുടെ സാമുഹ്യ, സാംസ്കാരിക ഉന്നമനത്തിനും, ബഹുഭാഷ സംസ്കാരങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ സാമൂഹ്യ, ബൗദ്ധിക ജീവിതത്തിനും മുതൽക്കൂട്ടായിതീരുന്ന പ്രവർത്തനങ്ങളാണ് ക്ലബ് ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏകദേശം അയ്യായിരം പേർ ജോലി ചെയ്യുന്ന യുഎൻ സമുച്ചയത്തിൽ 250ൽ പരം പേർ ഭാരതിയരും ഇന്ത്യൻ വംശജരുമാണ്. ക്ലബ്ബിന്റെ പത്താമത് വാർഷികം 2020 ജനുവരിയിൽ ആഘോഷിക്കും.
റിപ്പോർട്ട്: ജോബി ആന്റണി