ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനിൽ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
Monday, December 9, 2019 9:51 PM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദർശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്‍റെ തലവനായ സ്വാമി മഹാരാജിന്‍റെ 98ാം ജ·ദിനമായിരുന്നു ശനിയാഴ്ച. ഈ അവസരത്തിലായിരുന്നു പ്രധാനമന്ത്രി ജോണ്‍സന്‍റെ ക്ഷേത്ര സന്ദർശനം.

’എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ ബ്രിട്ടീഷുകാർ ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കും. പരസ്പര തർക്കങ്ങളിൽ നിന്ന് ഉണ്ടാകുന്ന തരത്തിലുള്ള വിവേചനങ്ങളും ആശങ്കകളും മുൻവിധികളും ഞങ്ങൾ അനുവദിക്കില്ല.’ അദ്ദേഹം മാധ്യമങ്ങളുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.

ബ്രിട്ടന്‍റെ ജിഡിപിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്, യൂറോപ്യൻ യൂണിയന് പ്രത്യേക പരിഗണന നൽകുന്ന വിസ ചട്ടങ്ങളിലെ വിവേചനം തന്‍റെ സർക്കാർ അവസാനിപ്പിക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യൻ യൂണിയൻ സംവിധാനത്തിനു പകരം, ഓസ്ട്രേലിയയെപ്പോലെ 2021ന്‍റെ തുടക്കത്തിൽ യുകെയിൽ പോയിൻറ് അധിഷ്ഠിത ഇമിഗ്രേഷൻ സംവിധാനം നടപ്പാക്കും.

എല്ലാവർക്കും ഒരേ ഇമിഗഷ്രേൻ നിയമം ബാധകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ യൂറോപ്യൻ യൂണിയനിൽ നിന്നോ മറ്റെവിടെ നിന്നോ വന്നവരാണെങ്കിലും ഈ നിയമം ബാധകമാണ്. ഇന്ത്യയിലെ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ വിദഗ്ധർ എന്നിവർക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് വിസകൾ ഏർപ്പെടുത്താൻ പദ്ധതിയുണ്ട്, അതിലൂടെ രണ്ടാഴ്ചയ്ക്കുള്ളിൽ ആളുകൾക്ക് വിസ ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹാർദ്ദപരമായ ബന്ധത്തെക്കുറിച്ച് ജോണ്‍സണ്‍ പരാമർശിച്ചു. ’പ്രധാനമന്ത്രി മോദി ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണെന്ന് ഞങ്ങൾക്കറിയാം, ബ്രിട്ടനിൽ ആവശ്യമായ എല്ലാ ശ്രമങ്ങൾക്കും ഞങ്ങൾ സഹായിക്കും. ഭൂരിപക്ഷത്തോടെ വിജയിച്ചാൽ എത്രയും വേഗം ഇന്ത്യ സന്ദർശിക്കുമെന്നും അതിനാൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഡിസംബർ 12 ന് ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അത് ’പരിഭ്രാന്തി, കാലതാമസം, മുരടിപ്പ്’ എന്നീ അന്തരീക്ഷത്തിൽ നിന്ന് ബ്രിട്ടനെ പൂർണമായും മോചിപ്പിക്കുമെന്നതാണ് പ്രധാനമന്ത്രി ജോണ്‍സന്‍റെ ഏകീകൃത അജണ്ട. ജനുവരി 31 ന് ബ്രക്സിറ്റ് പൂർത്തിയാകുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഇതിനുശേഷം, ബ്രിട്ടനിലേക്ക് വരുന്ന ഓരോ മനുഷ്യർക്കുമിടയിൽ തുല്യതയും നീതിയും ഞങ്ങൾ ഉറപ്പാക്കും. ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും ഉപഭൂഖണ്ഡത്തിൽ നിന്നോ ബ്രിട്ടനിലേക്ക് വരുന്ന ആളുകൾക്ക് വിവേചനത്തിന് ഇടമുണ്ടാകില്ല.

പ്രധാനമന്ത്രി ജോണ്‍സണ്‍ തന്‍റെ പങ്കാളി കാരി സിമോണ്ടിനൊപ്പമാണ് സ്വാമി നാരായണ്‍ ക്ഷേത്രം സന്ദർശിച്ചത്. പിങ്ക് സാരിയാണ് സിമോണ്ട് ധരിച്ചിരുന്നത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും അവർക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രം സന്ദർശിക്കുന്പോൾ പ്രധാനമന്ത്രി ജോണ്‍സണൊപ്പം ബോബ് ബ്ലാക്ക്മാൻ, ലോർഡ് പോപാറ്റ്, ലോർഡ് റേഞ്ചർ, ശൈലേഷ് വര എന്നിവരുൾപ്പടെ ഇന്ത്യൻ സമൂഹത്തിലെ പ്രഭുക്കന്മാരും, എംപിമാരും ഉണ്ടായിരുന്നു.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ