തെരഞ്ഞെടുപ്പ് ചൂടിൽ ബ്രിട്ടൻ
Monday, December 9, 2019 11:37 PM IST
ലണ്ടൻ: ബ്രിട്ടനിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പ് അവസാനലാപ്പിലേക്ക്. മൂന്നു വർഷത്തിനിടെ രണ്ടാംതവണയാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ പാർട്ടികളും പ്രചാരണത്തിന്‍റെ ചൂടിൽ. ഡിസംബർ 12 വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഹൗസ് ഓഫ് കോമണ്‍സിലേയ്ക്ക് 650 എംപിമാരെയാണ് തെരഞ്ഞെടുക്കുന്നത്.

ലേബർ പാർട്ടിയും കണ്‍സർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരമെങ്കിലും, യൂറോപ്യൻ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയനുസരിച്ച് ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും ഇത്തവണ ഇവർക്കൊപ്പം പരിഗണിക്കപ്പെടാവുന്ന ശക്തിയാണ്.

നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പ്രതിപക്ഷനേതാവ് ജെറമി കോർബിനുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികൾ. സ്കോട്ട്ലൻഡിൽ പ്രാദേശിക കക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയാണ് രണ്ടുപാർട്ടികളുടെയും പ്രധാന എതിരാളികൾ.

ബ്രെക്സിറ്റ് തന്നെയാണ് പ്രധാനവിഷയമായി ബോറിസ് ജോണ്‍സണ്‍ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ജോണ്‍സണും കോർബിനും പങ്കെടുത്ത അവസാന ടെലിവിഷൻ സംവാദത്തിലും ബ്രെക്സിറ്റിന്‍റെ പേരിലായിരുന്നു ഏറ്റുമുട്ടൽ. എന്തുവിലകൊടുത്തും ജനുവരിയിൽതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോണ്‍സണ്‍ ആവർത്തിച്ചത്. എന്നാൽ സമഗ്ര ആരോഗ്യനയമാണ് കോർബിൻ എടുത്തുകാട്ടിയത്. അതേസമയം, പ്രധാനപാർട്ടികൾ രാജ്യസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ലണ്ടൻ ബ്രിഡ്ജ് ആക്രമണമാണ് വിമർശകർ ഇക്കാര്യത്തിൽ എടുത്തുകാട്ടുന്നത്.

നഗരങ്ങളിൽ ധാരാളമായി ചേക്കേറിയിട്ടുള്ള കുടിയേറ്റക്കാരും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ പ്രധാന ശക്തി. ഇവർ ആർക്കൊപ്പം നിൽക്കുമെന്നതാണ് ഒരുപരിധിവരെ ജയപരാജയങ്ങളെ നിശ്ചയിക്കുക. 15 ലക്ഷത്തോളം ഇന്ത്യക്കാരും പത്തുലക്ഷത്തോളം പാകിസ്ഥാൻകാരും രാജ്യത്തുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ