ജർമനിയിലെ നാണ്യപ്പെരുപ്പത്തിൽ വർധന
Thursday, January 9, 2020 2:23 AM IST
ബർലിൻ: ഡിസംബറിലെ കണക്കനുസരിച്ച് ജർമനിയിലെ നാണ്യപ്പെരുപ്പത്തിൽ വർധന. വാർഷിക താരതമ്യത്തിൽ 1.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനവും.

അതേസമയം, ഇക്കാര്യത്തിൽ തൽകാലം ആശങ്കയ്ക്കു വകയില്ലെന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുള്ള രണ്ടു ശതമാനത്തിനു വളരെ താഴെയാണ് ഇപ്പോൾ ജർമനിയിലെ നാണ്യപ്പെരുപ്പ നിരക്ക്. ഇത് അൽപ്പം കൂടി ഉയരുന്നതാണ് സന്പദ് വ്യവസ്ഥയ്ക്കു നല്ലതെന്നും വിലയിരുത്തൽ.

2008ൽ 2.6 ശതമാനത്തിൽ നിന്ന നാണ്യപ്പെരുപ്പം 2009ൽ 0.3 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. പിന്നീടിത് 2011ൽ 2.1 ശതമാനവും 2015ൽ 0.5 ശതമാനവുമായി. 2018ൽ 1.8 ശതമാനമായതാണ് ഇപ്പോൾ 1.5 ശതമാനത്തിൽ നിൽക്കുന്നത്.

നിലവിൽ വിലക്കയറ്റം സാരമായി ബാധിയ്ക്കുന്നില്ലെങ്കിലും പശ്ചിമേഷ്യൻ യുദ്ധസമാന സാഹചരവും ഗൾഫ് മേഖലയിലെ പിരിമുറുക്കവും ഇറാൻ അമേരിക്കൻ ഭീഷണികളും ഇന്ധനവില വർദ്ധിപ്പിയ്ക്കാൻ കാരണമായിട്ടുണ്ട്.

ഒഇസിഡിക്കു പിന്നാലെ സാന്പത്തിക മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പുകളുമായി ജർമൻ സെൻട്രൽ ബാങ്കിന്‍റെ റിപ്പോർട്ടും പുറത്തുവന്നിരുന്നത് പുതുവർഷത്തിൽ വീണ്ടുമൊരു ഏറ്റുപറച്ചിലായി. അവസാന പാദ സാന്പത്തിക സുസ്ഥിരതാ റിപ്പോർട്ടിലാണ് ബുണ്‍ടസ് ബാങ്ക് ഗുരുതരമായ ഭീഷണികൾ ചൂണ്ടിക്കാട്ടിയത്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള ഘടകങ്ങൾ റിപ്പോർട്ടിൽ പരിഗണിച്ചിട്ടുണ്ട്. ജർമൻ സന്പദ് വ്യവസ്ഥ സമീപഭാവിയിൽ ഗുരുതരമായ പ്രതിസന്ധി നേരിടുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്.

മുൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ സാന്പത്തിക നില ഏറെ പരിതാപകരമായിട്ടുണ്ട്. വായ്പാ തിരിച്ചടവുകൾ ക്രമാതീതമായി മുടങ്ങുന്നത് ബാങ്കുകളെയും പ്രതിസന്ധിയിലാക്കുന്നു.
യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടരുന്ന കുറഞ്ഞ പലിശയുടെയും നെഗറ്റീവ് പലിശയുടെയും രീതികൾ ഭാവിയിൽ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ളൃമിസബ2020ഷമിൗ09.ഷുഴ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ