പാസ്പോർട്ട്: റാങ്കിംഗിൽ ജപ്പാൻ ഒന്നാമതും ജർമനി മൂന്നാമതും
Saturday, January 11, 2020 9:20 PM IST
ബർലിൻ: ലോകമെന്പാടും മറ്റേതിനേക്കാളും കൂടുതൽ വിലകൽപ്പിക്കുന്നത് യാത്രാ പ്രമാണത്തിനാണ്. അതാവട്ടെ പാസ്പോർട്ടും. ഇതിന്‍റെയടിസ്ഥാനത്തിൽ ജാപ്പനീസ് പാസ്പോർട്ടാണ് ഏറ്റവും മുന്നിൽ.

ലോകത്തിലെ ഏറ്റവും നല്ല യാത്രാസൗഹൃദ പാസ്പോർട്ടുകളുടെ പട്ടിക തയാറാക്കിയപ്പോൾ റാങ്കിംഗിൽ ജപ്പാനാണ് മുൻതൂക്കം ലഭിച്ചത്.ഹെൻലി & പാർട്ട്നർ പാസ്പോർട്ട് സൂചികയാണ് പുതിയ ദശകത്തിന്‍റെ ആദ്യ റിപ്പോർട്ട് പുറത്തിറക്കിയത്.

ലോകമെന്പാടുമുള്ള 191 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് വീസരഹിത/വീസ ഓണ്‍വരവ് ആക്സസ് വാഗ്ദാനം ചെയ്യുന്ന പാസ്പോർട്ട് ജപ്പാൻ അവതരിപ്പിച്ച് പട്ടികയിൽ മൂന്നാം തവണയും ഒന്നാമതെത്തിയത്.

പട്ടികയിൽ ഏഷ്യയിൽ നിന്നുതന്നെ ജപ്പാൻ ( സ്കോർ നേടി 191 രാജ്യങ്ങൾ) ഒന്നാമതും സിംഗപ്പൂർ രണ്ടാം സ്ഥാനത്തും (190) ദക്ഷിണ കൊറിയയും ജർമനിയും മൂന്നാം സ്ഥാനത്തും (189) ആണ്.

ആദ്യ പത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് ശക്തമായ സ്വാധീനം ഉണ്ട്. ഇറ്റലി, ഫിൻലാൻഡ് നാലാം സ്ഥാനത്തും(188), സ്പെയിൻ, ലക്സംബർഗ്, ഡെൻമാർക്ക് അഞ്ചാം സ്ഥാനത്തും(187), സ്വീഡനും ഫ്രാൻസും (186) സ്ഥാനത്തും എത്തി.

സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ, നെതർലാന്‍റ്സ്, അയർലൻഡ്, ഓസ്ട്രിയ എന്നിവ ഏഴാം സ്ഥാനത്തും(185),യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, നോർവേ, ഗ്രീസ്, ബെൽജിയം എട്ടാമതും(184), ന്യൂസിലാന്‍റ്, മാൾട്ട, ചെക്ക് റിപ്പബ്ലിക്, കാനഡ, ഓസ്ട്രേലിയ ഒൻതാമതും (183), സ്ലൊവാക്യ, ലിത്വാനിയ, ഹംഗറി എന്നീ രാജ്യങ്ങൾ പത്താം സ്ഥാനത്തും എത്തി(181).

പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എണ്‍പത്തിനാലാമതാണ്.58 രാജ്യങ്ങളിൽ സന്ദർശനം നടത്താൻ ഇന്ത്യക്കാർക്ക് മുൻകൂർ വീസ ആവശ്യമില്ല

ഇന്ത്യയുടെ റാങ്ക് 2019 ൽ 82-ാം സ്ഥാനത്ത് ആയിരുന്നത് 2020 ൽ രണ്ടു പോയിന്‍റ് താണു 84-ാം സ്ഥാനത്തെത്തി. മൗറിറ്റാനിയ, താജിക്കിസ്ഥാൻ എന്നിവയ്ക്കൊപ്പമായി. ഭൂട്ടാൻ, കംബോഡിയ, ഇന്തോനേഷ്യ, മക്കാവോ, മാലിദ്വീപ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ് ലൻഡ്, കെനിയ, മൗറീഷ്യസ്, സീഷെൽസ്, സിംബാബ്വെ, ഉഗാണ്ട , ഇറാൻ, ഖത്തർ തുടങ്ങിയ 58 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വീസയില്ലാതെ യാത്ര ചെയ്യാം. എന്നിരുന്നാലും, ചില രാജ്യങ്ങളിൽ വീസ ഓണ്‍വരവ് ആവശ്യമായി വരുന്നുണ്ട്. 71ാം സ്ഥാനത്തുള്ള ചൈനീസ് പാസ്പോർട്ട് ഇന്ത്യയേക്കാൾ ശക്തമാണ്. എന്നാൽ അയൽ രാജ്യമായ അഫ്ഗാനിസ്ഥാന്‍റെ പാസ്പോർട്ട് ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടാണ്.

അതേസമയം, യുഎസും യുകെയും റാങ്കിംഗിൽ ഇടിവു തുടരുകയാണ്. 2020 കളിലേക്ക് കടന്നപ്പോൾ, ഇരുരാജ്യങ്ങളുടെയും സ്ഥാനം എട്ടാമതാണ്. അഞ്ച് വർഷം മുന്പ് ഇവർ സംയുക്തമായി കൈവശം വച്ചിരുന്ന ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തിയെന്നർത്ഥം.

ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും യാത്രാ മൊബിലിറ്റി എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള യുകെയിലും മറ്റു രാജ്യങ്ങളിലും ഇപ്പോൾ നിലനിൽക്കുന്ന നിശ്ചയദാർഢ്യമില്ലായ്മയാണ് ബ്രിട്ടനെ അടിതെറ്റിച്ചത്. യുഎസ് ട്രംപിന്‍റെ പേരിലും.

ഓക്സ്ഫോർഡ് സർവകലാശാലയിലെ മൈഗ്രേഷൻ ഒബ്സർവേറ്ററിയുടെ ഡയറക്ടർ മഡിലൈൻ സംപ്ഷൻ റിപ്പോർട്ട് ഉദ്ധരിച്ച് ഹെൻലി വാച്ച് പറയുന്നതിങ്ങനെയാണ്. യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാർക്കുള്ള നിലവിലെ നയങ്ങളേക്കാൾ കൂടുതൽ ലിബറൽ ആകുന്ന ഓസ്ട്രേലിയൻ രീതിയിലുള്ള പോയിന്‍റ് അധിഷ്ഠിത സംവിധാനം കണ്‍സർവേറ്റീവ് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്, സ്വതന്ത്ര ചലനത്തേക്കാൾ വളരെ നിയന്ത്രണമുള്ളതാണെങ്കിലും. എല്ലാ വലിയ മൈഗ്രേഷൻ നയ മാറ്റങ്ങളിലെയും പോലെ, യഥാർത്ഥ ചലനാത്മകത പ്രവചിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

2015 നും 2018 നും ഇടയിൽ യുകെയിലേക്കുള്ള നെറ്റ് ഇയു കുടിയേറ്റം 59% കുറഞ്ഞുവെന്നും പല യൂറോപ്യൻ യൂണിയൻ പൗരന്മാരും യുകെയിൽ സ്ഥിരതാമസമാക്കാൻ ജാഗ്രത പുലർത്തുന്നുണ്ടെ ന്നും ബ്രെക്സിറ്റ് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഏഴാം സ്ഥാനത്തുള്ള അയർലൻഡ് ഒരു പടി യുകെക്ക് മുകളിലാണ്. 2016 ൽ ബ്രെക്സിറ്റ് വോട്ടെടുപ്പിനുശേഷം ബ്രിട്ടീഷ് നിവാസികളിൽ നിന്നുള്ള അപേക്ഷകരുടെ ക്രമാതീതമായ വർദ്ധനവ് കാരണം 2019 ൽ 900,000 ഐറിഷ് പാസ്പോർട്ടുകൾ നൽകിയത് റെക്കോർഡായി.

കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വിജയഗാഥയാണ് യുഎഇ നേടിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 സ്ഥാനങ്ങൾ കയറി 18ാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. വീസ രഹിത/ വീസഓണ്‍വരവിൽ 171 രാജ്യങ്ങൾ സന്ദർശിക്കാം.

ആഗോള ചലനാത്മകതയുടെ പുതിയ യാഥാർത്ഥ്യം സ്വീകരിക്കുന്ന രാജ്യങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയാണ്, അവരുടെ പൗര·ാർക്ക് വർദ്ധിച്ചുവരുന്ന പാസ്പോർട്ട് ശക്തിയും യാത്രാ സ്വാതന്ത്ര്യവും ഒപ്പം ആനുകൂല്യങ്ങളുടെ നിരയും എപ്പോഴും സ്വാഗതാർഹവുമാണന്ന് തെക്കുകിഴക്കൻ ഏഷ്യയുടെ പങ്കാളികളുടെ തലവനും ഹെൻലി മാനേജർ പങ്കാളിയുമായ ഡൊമിനിക് വോളക് പറയുന്നത്.എന്നിരുന്നാലും യാത്രാ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ വർദ്ധിച്ചുവരുന്ന ഭിന്നതയുണ്ടെ ന്നും ഇത് മൊബിലിറ്റി വിടവ് 2006 ൽ സൂചിക ആരംഭിച്ചതിനുശേഷം ഉണ്ട ായിട്ടുള്ളതിൽ വച്ച് ഏറ്റവും വിശാലമാണെന്നും റിപ്പോർട്ട് പറയുന്നു.

ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്പോർട്ട് ഉടമയേക്കാൾ 165 കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഒരു ജാപ്പനീസ് പാസ്പോർട്ട് ഉടമയ്ക്ക് പ്രവേശിക്കാൻ കഴിയും, അഫ്ഗാനിസ്ഥാനിൽ നിന്ന് വെറും 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിസ രഹിത / വിസഓണ്‍വരവ് ആക്സസ് വാഗ്ദാനം ചെയ്യുന്നു.

ഏറ്റവും മോശം പാസ്പോർട്ടുള്ള രാജ്യങ്ങൾ

ലോകമെന്പാടുമുള്ള നിരവധി രാജ്യങ്ങളിൽ 40 ൽ താഴെ മാത്രം രാജ്യങ്ങളിലേക്ക് വിസ രഹിത/ വിസ ഓണ്‍എത്തിച്ചേരൽ നൽകുന്നത് ഇവയാണ്.

100. ഉത്തര കൊറിയ, സുഡാൻ (39 രാജ്യങ്ങൾ),101. നേപ്പാൾ, പലസ്തീൻ പ്രദേശം (38),102. ലിബിയ (37),103. യമൻ (33),104. സൊമാലിയ, പാകിസ്ഥാൻ (32), 105. സിറിയ (29),106 ഇറാഖ് (28),107. അഫ്ഗാനിസ്ഥാൻ (26) എന്നിവയാണ്.

മറ്റു സൂചികകൾ

സാന്പത്തിക സ്ഥാപനങ്ങൾ അവരുടെ പൗരന്മാർക്ക് നൽകുന്ന ആക്സസ് അനുസരിച്ച് ആഗോള പാസ്പോർട്ടുകൾ റാങ്ക് ചെയ്യുന്നതിനായി സൃഷ്ടിച്ച നിരവധി സൂചികകളിൽ ഒന്നാണ് ഹെൻലിയുടെയും പങ്കാളിയുടെയും പട്ടിക.

ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അതോറിറ്റി (ഐഎടിഎ) നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വിസ പോളിസി മാറ്റങ്ങൾ നോക്കി ഹെൻലി പാസ്പോർട്ട് സൂചിക 199 പാസ്പോർട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉൾക്കൊള്ളിച്ച് പട്ടിക തയാറാക്കിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ