യേശുവിൽ പ്രത്യാശയർപ്പിച്ചു പ്രാർഥിക്കുക: ഫ്രാൻസിസ് പാപ്പ
Sunday, March 29, 2020 1:45 AM IST
വത്തിക്കാൻസിറ്റി: കൊറോണ വൈറസിൽ നിന്നും ലോകത്തെ മോചിപ്പിയ്ക്കാൻ ദൈവത്തിൽ പ്രത്യാശയർപ്പിച്ചു പ്രാർഥിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടെന്നും അവിടുന്ന് എല്ലാം സുഖപ്പെടുത്തുമെന്നും ഫ്രാൻസിസ് മാർപാപ്പാ. ഗലീലിയക്കടലിൽ യേശുവുമൊത്തു വഞ്ചിയിൽ സഞ്ചരിച്ചപ്പോൾ വഞ്ചിയുലഞ്ഞനേരം എല്ലാം നഷ്ടപ്പെട്ടുവെന്ന പ്രതീതിയിൽ മരണത്തെ മുന്നിൽക്കണ്ടു ഭയന്ന അപ്പസ്തോല·ാരുടെ അവസ്ഥയിലാണ് ലോകം ഇപ്പോൾ കടന്നു പോകുന്നതെന്നും എന്നാൽ തെല്ലും ഭയം പാടില്ലെന്നും പരീക്ഷണ നാളുകളിലൂട കടന്നുപോകുന്പോൾ നാം വിശ്വാസത്തിന്‍റെ നിറുകയിലേയ്ക്കാണ് നടക്കുന്നതെന്നും അതു യേശുവിലേയ്ക്കുള്ള വഴിയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.

കൊറോണാ മഹാമാരിയ്ക്കെതിരെ ദൈവത്തിന്‍റെ ഇടപെടലിനായി നടത്തിയ ’ഉർബി എറ്റ് ഓർബി’ ശുശ്രൂഷയ്ക്കിടെ നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ പ്രത്യാശ മുറുകെപ്പിടിച്ചുള്ള സന്ദേശം.

വിശുദ്ധഗ്രന്ഥത്തിൽ നിന്നുള്ള വായന, ലോകം മുഴുവനുവേണ്ടിയുള്ള ...
പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന, ആശിർവാദം എന്നിങ്ങനെ നാലു ഘട്ടങ്ങളായി തിരിച്ചാണ് ചടങ്ങ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച കനത്ത മഴയും വത്തിക്കാൻ പെയ്തിരുന്നു. സെന്‍റ് പീറ്റേഴ്സ് സ്ക്വയർ അസാധാരണമായി വിജനമായിരുന്നു.

സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രത്യേകം സ്ഥാപിച്ച കുരിശുരൂപത്തിന്‍റെ മുന്നിൽ പാപ്പാ പ്രാർത്ഥിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ഉണ്ടായ മഹാമാരി കാലത്ത് റോമിൽ പ്രദക്ഷിണം നടത്തിയ കുരിശുരൂപം ’സാൻ മാർസെല്ലോ അൽ കോർസോ’ ദേവാലയത്തിലെ അൾത്താരയിൽ നിന്നും സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ ഇതിനായി മാറ്റി സ്ഥാപിച്ചിരുന്നു.

കൊടുങ്കാറ്റിന് നടുവിൽ വഞ്ചയിൽ അകപ്പെട്ട ശിഷ്യ·ാരുടെ കഥ വിവരിയ്ക്കുന്ന വിശുദ്ധ മർക്കോസിന്‍റെ സുവിശേഷത്തിലെ നാലാം അധ്യായം 35 മുതലുള്ള വാക്യങ്ങളാണ് മാർപാപ്പ ചിന്താവിയമാക്കിയത്.

മരണഭീതി ഉണ്ടായിട്ടും സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി നൽകാൻ തയ്യാറായ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും, വൈദികരെയും, സന്നദ്ധ പ്രവർത്തകരെയും ദൈവത്തിൽ സമർപ്പിഞ്ചു പ്രാർഥിച്ചു. മാത്രമല്ല അവരുടെ പാത നാം പിന്തുടരണമെന്നും പാപ്പ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

പ്രത്യാശയോടെ കർത്താവിങ്കലേയ്ക്ക് അടുക്കാം. വിശ്വാസത്തിന്‍റെ ശക്തിയിൽ പ്രതീക്ഷയോടെ ദൈവത്തെ മുറുകപ്പിടിയ്ക്കാം. അങ്ങനെ ഭയത്തിൽ നിന്ന് മോചനം നേടാം എന്ന് ഉൽബോധിപ്പിച്ചാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

ആഗോള തലത്തിൽ മനുഷ്യവംശത്തിനു ഭീഷണിയായ കൊറോണ വൈറസ് എന്ന കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തിൽ ജപമാല ചൊല്ലി പ്രാർഥിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

ഉയിർപ്പ്, ക്രിസ്മസ് തിരുനാളുകളിൽ മാത്രം നൽകുന്ന പ്രത്യേക ആശീർവാദമാണ് ’ഉർബി ഏത് ഓർബി’ അഥവാ ’നാടിനും നഗരത്തിനും വേണ്ടി’ യുള്ള ആശീർവാദം. അപൂർവ്വങ്ങളിൽ അപൂർവ്വമായാണ് ക്രിസ്മസ്, ഈസ്ററർ അല്ലാത്ത ദിവസങ്ങളിൽ ’ഉർബി ഏത് ഓർബി’ നൽകുന്നത്. വത്തിക്കാനിൽ നിന്നും ചടങ്ങിന്‍റെ മുഴുവൻ ദൃശ്യങ്ങളും ലോകമെന്പാടും തൽസമയ സംപ്രേക്ഷണം ചെയ്തിരുന്നു.


റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ