ആയിരങ്ങളുടെ ഹൃദയം കീഴടക്കി ആര്യദാസ് കോഴിപ്പള്ളി; യുക്മ ലെവ് ടാലന്‍റ് ഷോ തരംഗമാകുന്നു
Thursday, June 4, 2020 12:03 AM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികളുടെ ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ൽ ആയിരക്കണക്കിന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബർമിംഗ്ഹാമിൽ നിന്നുള്ള കൊച്ചു മിടുക്കി ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ചൊവ്വാഴ്ച നടന്നു. ലോകമെന്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടുള്ള യുക്മ ലൈവ് ഷോയിൽ വ്യാഴാഴ്ച എത്തുന്നത് പൂളിൽ നിന്നുള്ള സഹോദരങ്ങൾ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലുമാണ്.

രണ്ടാം ദിവസമായിരുന്ന ഇന്നലെ ബർമിംഗ്ഹാമിലെ ആര്യ ദാസ് കോഴിപ്പള്ളിയുടെ മനോഹര പ്രകടനം ആയിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം വീക്ഷിച്ചത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ തന്‍റെ വെസ്റ്റേണ്‍ ഫ്ളൂട്ടിലൂടെ ആലപിച്ച ആര്യ ദാസ് തന്‍റെ അനുപമ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇടവേളയിൽ ആര്യ ദാസ് ആലപിച്ച, ഡോ. സജി പേരാന്പ്രയുടെ ന്ധആര് ഞാനാകണംന്ധ എന്ന കവിത ഏറെ അർത്ഥവത്തായതും മനോഹരവുമായിരുന്നു.

ലൈവ് ഷോയുടെ മൂന്നാം ദിനമായ ജൂണ്‍ 4 വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് (ഇൻഡ്യൻ സമയം രാത്രി 9.30) ഡോർസെറ്റിലെ പൂളിൽ നിന്നുള്ള സഹോദരങ്ങളായ ജെയ്സ് ഇമ്മാനുവലും ഗ്രെയ്സ് ഇമ്മാനുവലും തങ്ങളുടെ പ്രതിഭ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാൻ എത്തുകയാണ്. പൂൾ ഗ്രാമർ സ്കൂൾ ഒൻപതാംവർഷ വിദ്യാർഥിയായ ജെയ്സ് ഇലക്ടിക് ഗിറ്റാർ, വയലിൻ, പിയാനോ എന്നീ സംഗീതോപകരണങ്ങളിൽ നിരവധി വേദികളിൽ തന്‍റെ മികവ് തെളിയിച്ചിട്ടുള്ളതാണ്.

ജെയ്സിന്‍റെ സഹോദരി 10 വയസുകാരി ഗ്രെയ്സ് ഫ്ളൂട്ട്, റെക്കോർഡർ എന്നീ സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു കൊച്ചു മിടുക്കിയാണ്. സംഗീതത്തോടൊപ്പം നൃത്തം, നീന്തൽ, ജിംനാസ്റ്റിക്സ് എന്നിവയിലും തൽപരയായ ഈ മിടുക്കി പൂൾ സെന്‍റ് മേരീസ് കാത്തലിക് സ്കൂൾ ഇയർ 5 വിദ്യാർഥിനിയാണ്. സ്കൂൾ കൊയർ ടീമിലെ അംഗമായ ഗ്രെയ്സ് സ്കൂൾ കൊയർ ടീമിനൊപ്പം നിരവധി വേദികളിൽ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

യുക്മ സൌത്ത് ഈസ്റ്റ് റീജിയണിലെ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി സജീവാംഗങ്ങളായ ഇമ്മാനുവൽ പൂവത്തിങ്കൽ - സിജി ഇമ്മാനുവൽ ദന്പതികളുടെ മക്കളായ ഈ കലാ പ്രതിഭകൾ നാളെ "LET'S BREAK IT TOGETHER" ലൈവ് ഷോയിൽ എത്തുന്പോൾ ലോകമെന്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ആത്മാർത്ഥമായ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

കോവിഡ് - 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്‍റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഒൗദ്യോഗീക ഫേസ്ബുക്ക് പേജ് ആയ യുക്മയിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസു വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നന്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.