88 ദിവസങ്ങൾക്കുശേഷം സ്പെയിനിൽ കോവിഡ് മരണമില്ലാത്ത ദിനം
Thursday, June 4, 2020 12:09 AM IST
മാഡ്രിഡ്: ഏതാണ്ട് 88 ദിവസങ്ങൾ മരണത്തിന്‍റെ ഗന്ധം നിറഞ്ഞു നിന്ന വിനോദസഞ്ചാരികളുടെ പറുദീസയെന്നു വിളിപ്പേരുള്ള സ്പെയിനിൽ ആദ്യമായി കൊറോണയുമായി ബന്ധപ്പെട്ട് മരണമില്ലാത്ത ദിനമായി മാറിയത് ശുഭശൂചകമെന്ന് രാജ്യത്തിന്‍റെ അടിയന്തിര ആരോഗ്യ മേധാവി ഫെർണാണ്ടോ സൈമണ്‍ വിശേഷിപ്പിച്ചു.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലമർന്ന സ്പെയിനിൽ മാർച്ച് മൂന്നിനാണ് ആദ്യ മരണം റിപ്പോർട്ടു ചെയ്തത്. അതിനുശേഷം മരണ സംഖ്യ ദിനംപ്രതി മൾട്ടിപ്പിളോ അതിന്‍റെ പതി·ടങ്ങ് സംഖ്യയായി വളർന്ന് രാജ്യം അറ്റ്ലാന്‍റിക് മെഡിറ്ററേനിയൻ മരണതീരമായി മാറിയപ്പോൾ യൂറോപ്പുതന്നെ വിറങ്ങലിച്ചു പോയിരുന്നു. എന്നാൽ ഏതാണ്ട് മൂന്നു മാസം പിന്നിട്ടപ്പോൾ ജൂണ്‍ ഒന്നിന് രാജ്യത്തെ കോവിഡ് പട്ടികയിൽ മരണ രേഖപ്പെടുത്തേണ്ട കോളത്തിൽ വലിയ പൂജ്യം എഴുതിച്ചേർത്തപ്പോൾ ആഹ്ളാദത്തിന്‍റെ അലയൊലികൾ രാജ്യമെങ്ങും ഉയർന്നു.

ഏപ്രിൽ രണ്ടിലെ 24 മണിക്കൂറിനുള്ളിൽ 950 മരണങ്ങൾ റിപ്പോർട്ടു ചെയ്തത് രാജ്യത്തെ ഏറെ വേദനിപ്പിയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് മരണങ്ങളുടെ പരന്പരയായി മാറുന്പോഴും രാജ്യം നിയന്ത്രണങ്ങളുടെ പിടിയിൽ അമരുകയും ചെയ്തത് ജനജീവിതം നിശ്ചലമാക്കുകയും ചെയ്തു. എങ്കിലും ഭരണാധികാരികൾ നിതാന്ത ജാഗ്രതയോടെ എല്ലാം പഠിച്ചും വീക്ഷിച്ചും രാജ്യത്തെ മുരണവിമുക്തമാക്കാൻ ശ്രമിച്ചത് വലിയൊരു പോരാട്ടത്തിലൂടെയാണ്.

ജൂണ്‍ മാസത്തിലെ രണ്ടാം ദിവസവും മരണപ്പട്ടിക ശൂന്യമായെന്നു അധികാരികൾ പ്രഖ്യാപിച്ചത് തികഞ്ഞ ആത്മവിശ്വാസത്തോടെ ആണെങ്കിലും രാജ്യത്തെ സീരിയസ് കേസുകളായ 617 ആളുകളും വെന്‍റിലേറ്ററിലാണ് ആരോഗ്യവകുപ്പ് തന്നെ സമ്മതിയ്ക്കുന്നു. ഇനിയുള്ള ദിവസങ്ങൾ കൊറോണ വൈറസിൽ നിന്ന് മരണമൊന്നും രേഖപ്പെടുത്തില്ലെന്ന ശുഭാപ്തിയിലാണ് ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം, ദിവസേനയുള്ള കണക്കുകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് സമ്മതിച്ചിക്കുകയും ചെയ്തത് പല കോണുകളിൽ നിന്നും വിമർശനത്തിനും കാരണമായി. മന്ത്രാലയത്തിന്‍റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ മരണമൊന്നും ഉണ്ടായിട്ടില്ല.

സ്പെയിനിൽ മൊത്തം 27,127 മരണങ്ങൾ രേഖപ്പെടുത്തി, ഇതാവട്ടെ കൊറോണ ബാധിച്ച ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നും യൂറോപ്പിലെ മൂന്നാമതുമായി മാറി. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണിത്. നിലവിൽ 2,87,012 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ പൊരുത്തക്കേടുകളെക്കുറിച്ച് കോർഡിനേഷൻ സെന്‍റർ ഫോർ ഹെൽത്ത് അലേർട്ട്സ് ആന്‍റ് എമർജൻസി മേധാവി ഫെർണാണ്ടോ സിമോണ്‍ പറഞ്ഞത് ഇങ്ങനെയാണ്. ദൈനംദിന പൊരുത്തക്കേടുകളുണ്ടായത് ഡേറ്റാ ശേഖരണത്തിലെ വ്യതിയാനങ്ങൾ എന്നാണ്. എന്തായാലും എല്ലാം പരിശോധിച്ചുറപ്പിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ജാഗ്രത പാലിക്കുക, പുതിയ കേസുകൾ എത്രയും വേഗം കണ്ടെത്തുക എന്നിവയാണ് മുൻഗണനയെന്ന് സൈമണ്‍ പറഞ്ഞു.



കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്ക് അംഗീകാരം

രാജ്യത്തെ എല്ലാ പൗരൻമാർക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സർക്കാർ മൂന്നു ബില്യൻ യൂറോയുടെ പദ്ധതി തയാറാക്കി. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പത്തു ലക്ഷത്തോളം കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനകരം ആകുമെന്നാണ് വിലയിരുത്തൽ. സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങൾക്ക് മിനിമം അടിസ്ഥാന മാസ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് സ്പാനിഷ് സർക്കാർ അംഗീകാരം നൽകിയത്. കൊറോണ വൈറസ് ബാധ കാരണം രാജ്യത്ത് ദാരിദ്യ്രം വർധിച്ച സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാരിന്‍റെ നടപടി.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാൻ വലിയ ജനത്തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതോടെ മിനിമം വരുമാനം പൗരൻമാരുടെ സാമൂഹിക അവകാശമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

പ്രതിമാസം 464 യൂറോയാണ് ഇത്തരത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായപൂർത്തിയായ ഒരാൾക്ക് ഉറപ്പു നൽകുന്നത്. കുടുംബങ്ങളുടെ കാര്യത്തിൽ 139 യൂറോ വീതം ഓരോ അംഗങ്ങൾക്കും അധികമായി അനുവദിക്കും. പരമാവധി 1015 യൂറോ ആയിരിക്കും ഒരു വീട്ടിലേക്ക് ലഭിക്കുക.

ചെറിയ വരുമാനമുള്ള ജോലികൾ ചെയ്യുന്നവർക്ക് ശന്പളം ഈ തുകയിലും കുറവാണെങ്കിൽ, മിനിമം വരുമാനം ഉറപ്പാക്കാനുള്ള തുക മാത്രം അധികമായി നൽകും.രാജ്യത്ത് എട്ടര ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഇതിൽ 2.3 മില്യൻ ആളുകൾ ഉൾപ്പെടുന്നു. മുപ്പതു ശതമാനവും പ്രായപൂർത്തിയാകാത്തവരാണ്.

ജൂലൈ ഒന്നു മുതൽ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ