ദേവാലയങ്ങൾ പൊതു ആരാധനക്കായി തുറക്കുന്നത് സംബന്ധിച്ചു വിശ്വാസികളുടെ അഭിപ്രയങ്ങൾ തേടി ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര
Saturday, June 6, 2020 9:57 PM IST
ന്യൂഡൽഹി: കോവിഡ് ബാധ മൂലം ദേവാലയങ്ങൾ നാളുകളായി അടയ്ക്കപ്പെട്ട പശ്ചാത്തലത്തിൽ ജൂണ്‍ നാലാം തിയതി ദേവാലയങൾ തുറക്കുന്നതിനെ സംബന്ധിച്ച് സർക്കാർ പുതുതായി ഇറക്കിയ ഉത്തരവിനെ തുടർന്ന് ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഈ മഹാമാരിയുടെ കാലഘട്ടത്തിൽ ഗവണ്‍മെന്‍റിന്‍റെ നിബന്ധനകൾ പാലിച്ചു കൊണ്ട് എങ്ങനെ ദേവാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാം എന്നതിനെ പറ്റി വിശ്വാസികളുടെ അഭിപ്രായങ്ങൾ ആരാഞ്ഞു കൊണ്ട് ഇതു സംബന്ധിച്ചുള്ള ഏതാനും ചോദ്യങൾ ഉൾകൊള്ളിച്ച സർക്കുലർ പുറത്തിറക്കി.

ദേവാലയങ്ങൾ ആദ്യം വ്യക്തിപരമായ പ്രാർഥനക്കായിട്ട് തുറന്നതിനുശേഷം സാഹചര്യങ്ങൾ വിലയിരുത്തിട്ട് പൊതു ആരാധനക്ക് തുറക്കണമോ, ഉടനടി പൊതു പരിപാടികൾ ആരംഭിക്കണമോ , സർക്കാർ പറഞ്ഞിട്ടുള്ള നിബന്ധനകൾ പാലിക്കുന്നതിനായിട്ടുള്ള ഒരുക്കങ്ങൾ നടത്തുന്നതിന് എത്ര ദിവസങ്ങൾ വേണം, ഇടവകാംഗങ്ങളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചു എത്ര കുർബാനകൾ ഇടവകകളിൽ നടത്തണം തുടങ്ങിയ ഏതാനും ചോദ്യങ്ങളാണ് അദ്ദേഹം വിശ്വാസികളുടെ അഭിപ്രായങൾ അറിയുവാനായിട്ട് സർക്കുലറിൽ ഉൾപ്പെടുത്തിയത്.

ഇടവക ഭരണ സമിതിയുടെയും മാതൃവേദി, ഡിഎസ്വൈഎം, ക്യാറ്റികിസം മുതലായ ഭക്തസംഘടനകളുടെയും പൊതുവായ അഭിപ്രായം തന്നെ എത്രയും വേഗം അറിയിക്കണമെന്ന് എല്ലാ വികാരി അച്ചൻമാരോടും ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. മാർച്ച് 19ന് പ്രധാനമന്ത്രിയുടെയും ഡൽഹി മുഖ്യമന്ത്രിയുടെയും പത്രസമ്മേളനത്തെ തുടർന്ന് ലോക്ക്ഡൗണിനു മുൻപേ തന്നെ സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ മുൻകൂട്ടി കണ്ട് ഫരീദാബാദ് രൂപതയിലെ ദേവാലയങ്ങളിൽ പൊതു പരിപാടികൾ നിർത്തിവയ്ക്കാൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഉത്തരവിട്ടിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്