മാക്രോണിന്‍റെ പുതിയ പരിഷ്കരണങ്ങൾക്കായി പ്രധാനമന്ത്രിയുടെ രാജി
Saturday, July 4, 2020 9:43 PM IST
പാരീസ്: കൊറോണ വൈറസ് ബാധ ശക്തമായി പടർന്നു പിടിച്ചെങ്കിലും ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആഗോള പ്രശംസ പിടിച്ചുപറ്റിയ രാജ്യമാണ് ഫ്രാൻസ്. പ്രതിസന്ധി കാലഘട്ടത്തിൽ രാജ്യത്തെ മുന്നിൽ നിന്നു നയിച്ചത് പ്രധാനമന്ത്രി എഡ്വേർഡ് ഫിലിപ്പും.

എന്നാൽ, ഇപ്പോൾ ഫിലിപ്പ് തന്‍റെയും മന്ത്രിസഭയുടെയും രാജി പ്രഖ്യാപിക്കുന്പോൾ അത് തികച്ചും അപ്രതീക്ഷിതവുമല്ല. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ മുൻകൂട്ടി തീരുമാനിച്ചിരുന്ന പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഫിലിപ്പിന്‍റെ രാജി.

പ്രസിഡന്‍റിനു സമർപ്പിച്ച രാജിക്കത്ത് സ്വീകരിച്ചതായി എലിസീ പാലസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാക്രോണിന്‍റെ ഭരണ കാലയളവിൽ ഇനി രണ്ടു വർഷമാണ് ശേഷിക്കുന്നത്. പുതിയ പാർട്ടിയുമായി അദ്ഭുത വിജയം നേടി അധികാരത്തിലേറിയ മാക്രോണിന് ആദ്യകാലത്തെ പ്രതീക്ഷ പിന്നീട് നിലനിർത്താൻ സാധിച്ചില്ലെന്നാണ് സർവേകളിൽ വ്യക്തമായിട്ടുള്ളത്.

ഇടക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഭരണപക്ഷം കനത്ത തിരിച്ചടി നേരിടുകയും, ഗ്രീൻ പാർട്ടിയുടെ ശക്തമായ മുന്നേറ്റം പ്രകടമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള നടപടികളായിരിക്കും മാക്രോണ്‍ ഇനിയുള്ള രണ്ടു വർഷം പ്രധാനമായും സ്വീകരിക്കുക.

അതേസമയം, എഡ്വേർഡ് ഫിലിപ്പിന്‍റെ പിൻഗാമായിയെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഫിലിപ്പ് തുടരണമെന്നാണ് അടുത്തിടെ നടത്തിയ സർവേയിൽ 57 ശതമാനം പേർ അഭിപ്രായപ്പെട്ടിരുന്നത്. കൊറോണകാലത്ത് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ അത്രയേറെ പ്രശംസയ്ക്ക് അർഹമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ