യുക്മ സാംസ്കാരിക വേദിയുടെ ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ജൂലൈ 14ന്
Monday, July 13, 2020 10:00 PM IST
ബർമിംഗ്ഹാം: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "LET'S BREAK IT TOGETHER" ൽ ജൂലൈ 14 ചൊവ്വാഴ്ച അഞ്ചിന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വയലിനിലും പിയാനോയിലും നാദനിറവ് തീർക്കാൻ എത്തുന്നത് ബർമിംഗ്ഹാമിൽ നിന്നുള്ള പതിമൂന്നുവയസുകാരി ഫ്രയ സാജുവാണ്.

ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ വയലിനിലും പിയാനോയിലും പരിശീലനം തുടങ്ങിയ ഫ്രയ ഇതിനോടകം നിരവധി വേദികളിൽ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിക്കഴിഞ്ഞു. ബർമിംഗ്ഹാം സെന്‍റ് പോൾസ് സ്കൂൾ ഫോർ ഗേൾസിലെ ഇയർ എട്ടു വിദ്യാർഥിനിയായ ഫ്രയ, ന്ധസമർപ്പണന്ധ, ന്ധജോയ് ടു ദി വേൾഡ്ന്ധ തുടങ്ങി നിരവധി ചാരിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

വയലിനിൽ ഗ്രേഡ് 6 ലും പിയാനോയിൽ ഗ്രേഡ് 4 ലും എത്തി നിൽക്കുന്ന ഫ്രയ ലിവർപൂളിൽ വച്ചു നടന്ന ബൈബിൾ കലോത്സവത്തിൽ വയലിൻ, പിയാനോ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. ബർമിംഗ്ഹാമിലെ സുപ്രസിദ്ധ മ്യൂസിക് സ്കൂൾ റോയൽ ബർമിംഗ്ഹാം കണ്‍സർവേറ്റൊയറും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ "88 Pianists On One Piano" എന്ന വേൾഡ് റെക്കോർഡ് പെർഫോമൻസിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത് ഫ്രയയുടെ സംഗീത വഴികളിലെ വലിയൊരു അംഗീകാരമാണ്.

വെസ്റ്റേണ്‍ മ്യൂസിക്കിൽ പരിശീലനം തുടരുന്ന ഫ്രയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ സ്വയം പഠിക്കുകയാണ്. ഇംഗ്ളീഷ് ചർച്ച് കൊയറിൽ അംഗമായ ഫ്രയ ബർമിംഗ്ഹാം കേരള വേദി അസ്‌സോസ്‌സിയേഷൻ സജീവാംഗങ്ങളായ സാജു - ആശ ദന്പതികളുടെ മകളാണ്.

യുക്മ സാംസ്കാരിക വേദിയുടെ "LET'S BREAK IT TOGETHER" എന്ന ലൈവ് ടാലന്‍റ് ഷോയിൽ നാളെ ജൂലൈ 14 ചൊവ്വാഴ്ച 5 ജങ ന് (ഇൻഡ്യൻ സമയം രാത്രി 9.30) പ്രേക്ഷകർക്കായി വിസ്മയ കാഴ്ചകളൊരുക്കുവാൻ എത്തുന്ന ഫ്രയ സാജുവിന് മുഴുവൻ കലാ സ്നേഹികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.

എട്ടു വയസ് മുതൽ 21 വയസ് വരെ പ്രായമുള്ള യുകെയിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവർത്തകർക്ക് കൃതജ്ഞതയും അഭിവാദ്യവും അർപ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം. എന്നാൽ ഹാസ്യാത്മകമായ പരിപാടികൾ ഉൾപ്പെടെ വൈവിധ്യമാർന്നതും ആകർഷണങ്ങളുമായ മറ്റു കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന എട്ടു മുതൽ ഇരുപത്തിയൊന്ന് വയസ്‌സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകൾ അവതരിപ്പിക്കുവാൻ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്സ്ആപ്പ് നന്പറിൽ അയച്ചു തരേണ്ടതാണ് . ഓർഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികൾ അവതരിപ്പിക്കേണ്ടവരെ മുൻകൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെന്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സന്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന ന്ധലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ന്ധ എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കണ്‍വീനർമാരായ ജയ്സണ്‍ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.