ബർലിൻ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു
Tuesday, July 14, 2020 12:22 AM IST
ബർലിൻ: ശീതയുദ്ധ കാലത്ത് യൂറോപ്പിലെ ചാരവൃത്തിയുടെ ആസ്ഥാനമെന്നാണ് ബർലിൻ നഗരം അറിയപ്പെട്ടിരുന്നത്. പശ്ചിമ ജർമനിയിലെ ക്യാപ്പിറ്റലിസ്റ്റ് ഭരണകൂടവും പൂർവ ജർമനിയിലെ കമ്യൂണിസ്റ്റ് ഭരണകൂടവും ഇക്കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല.

സോവ്യറ്റ് യൂണിയന്‍റെ തകർച്ചയോടെ ശീതയുദ്ധത്തിന് അന്ത്യം കുറിക്കപ്പെട്ടു. ബർലിൻ മതിൽ പൊളിഞ്ഞു വീഴുകയും ഇരു ജർമനികളും ഒന്നായി തീരുകയും ചെയ്തതോടെ പരസ്പരം ചാരപ്രവർത്തനം ആവശ്യമില്ലാതെയുമായി. എന്നാൽ, ഇപ്പോൾ വീണ്ടും ബർലിൻ യൂറോപ്പിലെ ചാരൻമാരുടെ കേദാരമായി മാറുകയാണെന്നാണ് പുതിയ സൂചനകൾ.

ഈജിപ്റ്റിനു വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ജർമനിയുടെ ആഭ്യന്തര ഇന്‍റലിജൻസ് വിഭാഗമായ ബിഎഫ്വി തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഏജൻസി പുറത്തുവിട്ടിട്ടില്ല.

ബിഎഫ്വിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്തിനെതിരായ ചാരവൃത്തി സംശയിക്കപ്പെടുന്നതും സ്ഥിരീകരിക്കപ്പെട്ടതുമായ കേസുകളിൽ ഗണ്യമായ വർധനയാണ് കാണുന്നത്. ഈ വിഷയത്തിൽ ജർമൻ സർക്കാർ ഒൗദ്യോഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ഈജിപ്റ്റിൽ ജനിച്ച, ജർമൻ പൗരനായ ആളാണ് സംശയിക്കപ്പെടുന്നവരിലൊരാൾ. ഇയാൾ ചാൻസലർ അംഗല മെർക്കലിന്‍റെ പ്രസ് ഓഫീസിലാണ് ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ വർഷം ചെച്നിയൻ വിമതൻ ബർലിൻ പാർക്കിൽ കൊല്ലപ്പെട്ടതിനു പിന്നിൽ റഷ്യയായിരുന്നു എന്ന സംശയം ശക്തമാണ്. 2017ൽ വിയറ്റ്നാമീസ് വ്യവസായിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലും ഒരു വിദേശ രാജ്യത്തിന്‍റെ പങ്കാളിത്തം സംശയിക്കപ്പെടുന്നു. ഇത്തരം സംഭവങ്ങളെല്ലാം ജർമനിയിൽ വർധിച്ചു വരുന്ന വിദേശ ചാര സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

2015ൽ അംഗല മെർക്കൽ അടക്കം ജർമനിയിലെ നിരവധി ജനപ്രതിനിധികളുടെ ഇ-മെയിൽ അക്കൗണ്ടുകൾ ചോർത്തിയതിനു പിന്നിൽ റഷ്യയായിരുന്നു എന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നതാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ