കോവിഡ് 19: രണ്ടാം തരംഗത്തെ കരുതിയിരിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍
Thursday, July 30, 2020 10:37 PM IST
ലണ്ടൻ: യൂറോപ്പിൽ കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം ആഞ്ഞടിക്കാൻ പോകുന്നതിന്‍റെ സൂചനകൾ കണ്ടു തുടങ്ങിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സ്പെയ്നിൽനിന്നു ബ്രിട്ടനിലെത്തുന്ന മുഴുവൻ പേർക്കും പതിനാലു ദിവസത്തെ ക്വാറന്ൈ‍റൻ നിർബന്ധമാക്കിയ നടപടിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവരുടെ കാര്യത്തിൽ സമാന നിർദേശങ്ങൾ വരുമെന്ന സൂചനയും പ്രധാനമന്ത്രി നൽകി. എന്നാൽ, ബ്രിട്ടന്‍റെ ഭാഗത്തുനിന്നുണ്ടായ നടപടി നീതീകരിക്കാനാവാത്തതാണെന്ന നിലപാടാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചിരിക്കുന്നത്. വിവിധ എയർലൈൻ കന്പനികളും ഇതേ അഭിപ്രായം പ്രകടിപ്പിക്കുന്നു. മുന്നറിയിപ്പില്ലാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രീതിയാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്.

സ്പെയിന്‍റെ വിവിധ ഭാഗങ്ങളിൽ വിനോദസഞ്ചാരികൾ യുകെയിലേതിനെക്കാൾ സുരക്ഷിതരാണെന്നും സാഞ്ചസ് അവകാശപ്പെട്ടു.

അതേസമയം, യാത്രയ്ക്ക് നിരോധനമില്ലെന്നും, മഹാമാരിയുടെ കാലത്ത് വിനോദയാത്രകൾ വേണോ എന്ന് കുടുംബങ്ങളും വ്യക്തികളുമാണ് തീരുമാനിക്കേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ