ജർമനിയിൽ കാൽനടക്കാരുടെ ഇടയിലേയ്ക്ക് കാറോടിച്ചുകയറ്റി; പിഞ്ചുകുഞ്ഞടക്കം അഞ്ചുപേർ മരിച്ചു
Wednesday, December 2, 2020 11:40 PM IST
ബർലിൻ: ജർമ്മനിയിലെ കാൽനട സോണിലെ ആൾക്കൂട്ടത്തിലേയ്ക്ക് കാറോടിച്ചു കയറ്റിയ അപകടത്തിൽക അഞ്ചുപേർ മരിച്ചു. മരിച്ചവരിൽ ഒൻപതര ആഴ്ച മാത്രം പ്രായമുള്ള ഒരു കുട്ടിയും മൂന്നു സ്ത്രീകളും ഒരു യുവാവും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം ഒന്നേമുക്കാലോടെയാണ് ജർമനിയിലെ പടിഞ്ഞാറൻ നഗരമായ കാറൽ മാർക്സിന്‍റെ ജ·സ്ഥലമായ ട്രിയർ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ ചിലരുടെ നില ഗുരുതരമാണന്നാണ് പോലീസ് ഭാഷ്യം.

കാൽനട സോണിലേയ്ക്ക് അമിത വേഗതയിൽ റേഞ്ച് റോവർ എസ്യുവി വാഹനം 70 കിലോ മീറ്റർ വേഗത്തിൽ ഓടിച്ചു കയറ്റുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന 51 കാരനായ ജർമൻ പൗരനായ ബേണ്‍ഡ് എന്ന ട്രിയർ സാർബുർഗ് സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ പിന്നിലെ ലക്ഷ്യം എന്താണന്ന് ഇപ്പോഴും വ്യക്തമല്ല.എങ്കിലും ഇയാൾ മദ്യപിച്ചിരുന്നതായി പോലീസ് പരിശോധനയിൽ തെളിഞ്ഞു. രക്തത്തിൽ മദ്യത്തിന്‍റെ അളവ് 1,4 പേർ മില്ലി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

കാൽനട സോണിനെ ഉഴുതുമറിച്ച് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു എന്നും ഏതാണ്ട് അരകിലോമീറ്ററിലധികം ഓടിച്ചെന്നും ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. നഗരത്തിലെ പ്രശസ്തമായ റോമൻ ഗേറ്റായ പോർട്ട നിഗ്രയ്ക്ക് സമീപം നടന്ന സംഭവം ഭയാനകരമെന്ന് നഗര മേയർ വിശേഷിപ്പിച്ചു. റൈൻലാന്‍റ് ഫാൽസ് മുഖ്യമന്ത്രി മാലു ഡ്രെയർ സംഭവ സ്ഥലം സന്ദർശിച്ചു. ചാൻസലർ അംഗല മെർക്കൽ ദുംഖം രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണത്തിലാണ്. കോവിഡ് 19 പാൻഡെമിക് കാരണം സാധാരണയുള്ള ക്രിസ്മസ് മാർക്കറ്റ് റദ്ദാക്കപ്പെട്ടെങ്കിലും കടകൾ തുറന്നിരുന്നതു കാരണം നിവധിയാളുകൾ കാൽനടസോണിൽ ഉണ്ടായിരുന്നു. 2016 ൽ ബെർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ഒരു ഇസ്ളാമിക തീവ്രവാദി ഹൈജാക്ക് ചെയ്ത ട്രക്ക് ഇടിച്ച് 12 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെ ജർമ്മനിയിലുടനീളം കാൽനട മേഖലകളിലെ സുരക്ഷ ശക്തമാക്കിയിരുന്നു.

മരിച്ചവരോടുള്ള ആദരസൂചകമായി ട്രിയർ കത്തീഡ്രലിൽ വൈകുന്നേരം എക്യുമെനിയ്ക്കൽ പ്രാർഥനയും നടന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ