വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും; നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന ഓണ്‍ലൈൻ സംവാദം
Wednesday, January 20, 2021 11:15 PM IST
ലണ്ടൻ: വാട്ട്സ്ആപ്പിലെ നയങ്ങൾ മാറുന്നത് ഉൾപ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളിൽ ഡിജിറ്റൽ ലോകത്ത് സാധാരണക്കാർക്കിടയിൽ ആശങ്ക പടരുന്പോൾ സങ്കീർണമായ ഡിജിറ്റൽ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവൽകരിച്ച് ഓണ്‍ലൈൻ മേഖലയിൽ കൂടുതൽ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈൻ സംവാദം യുക്മ യുകെ മലയാളികൾക്കായി ഒരുക്കുന്നു.

സൈബർ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള പാനൽ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റൽ മീഡിയയും സാങ്കേതിക വിദ്യയും മനസിനെ അതിവേഗം കീഴടക്കുന്ന വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിൽ അസാധാരണമായ തരത്തിൽ പല അവസരങ്ങളും കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കുമെല്ലാം നൽകുന്നുണ്ടെങ്കിലും യഥാർഥത്തിൽ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്.

സൈബർ സ്പേസ്, മൊബൈൽ ടെക്നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകൾ ഉപയോഗിച്ച് പൊതുജനങ്ങൾ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുന്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തിൽ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 23 ശനിയാഴ്ച യുകെ സമയം വൈകിട്ട് 4.30 (ഇന്ത്യൻ സമയം രാത്രി 10) ആണ് പരിപാടി.

ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായിരുന്ന വേണു രാജാമണി ഐഎഫ്എസാണ് ന്ധഡിജിറ്റൽ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നുന്ധ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രജ്ഞൻ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ബന്ധങ്ങൾ വിവിധ ലോകരാഷ്ട്രങ്ങളുമായി ഉൗട്ടിയുറപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ള മഹദ്വ്യക്തിത്വമാണ് അദ്ദേഹം. മുൻ പത്രപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹം പ്രണാബ് മുഖർജി ഇന്ത്യൻ രാഷ്ട്രപതിയായിരുന്നപ്പോൾ പ്രസ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പങ്കു വഹിച്ചു.

പരിപാടിയിൽ മുഖ്യപ്രഭാഷകനായി ക്ലാസുകൾ നയിക്കുവാനെത്തുന്നത് ’സംഗം’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സംഗമേശ്വരൻ മാണിക്യം അയ്യരാണ്. അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെൻവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര സൈബർ-സുരക്ഷാ വിദഗ്ദ്ധനാണ് അദ്ദേഹം. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദവും സിസ്റ്റംസ് & മാർക്കറ്റിംഗിൽ എംബിഎയും നേടി 25 വർഷത്തിലേറെ ഈ രംഗത്ത് പരിചയമുള്ള ഇദ്ദേഹം സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് യോഗ്യതയും നേടിയിട്ടുണ്ട്.

നിരവധി പരിപാടികളിൽ സജീവ പങ്കാളിയായ സംഗം വിവിധ സൈബർ സുരക്ഷാ വശങ്ങളെക്കുറിച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ഉപദേശം നൽകുകയും തന്‍റെ സാമൂഹിക നിരീക്ഷണങ്ങളിൽ നിന്ന് വിവിധ ബ്ലോഗുകളും ലേഖനങ്ങളും ജനന്മയ്ക്കായി എഴുതുകയും ചെയ്യുന്നു.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ അപർണ വിശ്വനാഥൻ സംരംഭക, മാധ്യമ പ്രവർത്തക, മോട്ടിവേഷണൽ സ്പീക്കർ, മെന്‍റർ, കണ്‍സൾട്ടന്‍റ് ട്രെയിനർ എന്നീ നിലകളിലും നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. സാമൂഹ്യ-വൈകാരിക പഠന സ്ഥലത്ത് ശ്രദ്ധേയമായി പ്രവർത്തിക്കുന്ന ’സോഷ്യോ’ എന്ന സംഘടനയുടെ സ്ഥാപകയാണ്.

ബിരുദാനന്തര ബിരുദധാരിയായ അപർണ വിശ്വനാഥൻ ജേർണലിസം ആന്‍റ് കമ്മ്യൂണിക്കേഷനിൽ സ്വർണ മെഡൽ ജേതാവുമാണ്. വനിതാ സംരംഭകത്വ പദ്ധതിയെ മുൻനിർത്തി സമർപ്പിച്ച ബിസിനസ് മോഡലിന് പ്രത്യേക അംഗീകാരം ലഭിച്ച് രണ്ടാം റാങ്കോടെയാണ് ഐ.ഐ.എം ബാംഗ്ലൂരിൽ നിന്ന് പാസായത്. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് സംരംഭകത്വത്തിൽ എംബിഎ നേടി. വിദ്യാഭ്യാസരംഗത്തോടുള്ള അഭിനിവേശം ഇപ്പോൾ ഗവേഷണ രംഗത്തേയ്ക്ക് നയിച്ചിരിക്കുകയാണ്.

ഇംഗ്ലണ്ടിലെ സ്വിൻഡൻ ബറോ കൗണ്‍സിലിൽ 20 വർഷത്തിലധികമായി ഐ.ടി ടെക്നിക്കൽ കണ്‍സൾട്ടന്‍റായി ജോലി ചെയ്യുന്ന റെയ്മോൾ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാ-കായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവർത്തിച്ച് വരുന്നു. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും സോഫ്റ്റ്വെയർ എക്സ്പോർട്ട് ടെക്നോളജി, മൈക്രോസോഫ്റ്റ് ടെക്നോളജി സ്പെഷ്യലിസ്റ്റ്, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലൈബ്രറി, പ്രൊജക്ട് മാനേജ്മെന്‍റ്, ബിസിനസ് മാനേജ്മെന്‍റ് എന്നിവയിൽ യോഗ്യതകളും നേടിയിട്ടുണ്ട്.

യുക്മ സംഘടിപ്പിച്ച വിവിധ വെർച്വൽ പരിപാടികളുടെ അവതാരകയായി തിളങ്ങിയ ദീപാ നായർ തന്നെയാണ് ഡിജിറ്റൽ മേഖലയെക്കുറിച്ച് യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക. പ്രമുഖ ബ്രിട്ടീഷ് ഹെൽത്ത് ആൻഡ് ബ്യൂട്ടി റീട്ടെയിലർ, ഫാർമസി ചെയിൻ കന്പനിയായ ’ബൂട്ട്സ്’ന്‍റെ ഹെഡ്ഓഫീസിൽ ഐ.ടി പ്രൊജക്ട് മാനേജ്മെന്‍റ് ടീമിൽ ജോലി ചെയ്തിരുന്ന ദീപയുടെ അനുഭവസന്പത്ത് വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയെ കൂടുതൽ മെച്ചപ്പെട്ടതാക്കും. സൂര്യ ടി.വിയുടെ അവതാരകയായിരുന്ന ദീപ യു.കെയിലെ അറിയപ്പെടുന്ന നർത്തകിയും അവതാരകയും യുക്മയുടെ കലാഭൂഷണം അവാർഡ് ജേതാവുമാണ്.

യുക്മ ഫേസ്ബുക്ക് പേജിലൂടെയാവും ജനുവരി 23 ശനിയാഴ്ച്ച വൈകുന്നേരം യു.കെ സമയം 4.30 (ഇന്ത്യൻ സമയം രാത്രി 10) മുതൽ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്‍റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡൻറ് അഡ്വ. എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർഥിച്ചു.