മെർക്കലിന്‍റെ ഖ്യാതിയിൽ നിഴൽ വീഴ്ത്തി വാക്സിനേഷൻ പാളിച്ചകൾ
Wednesday, February 17, 2021 11:17 PM IST
ബർലിൻ: ലോകം കണ്ട എക്കാലത്തെയും മികച്ച ഭരണാധികാരികളുടെയും ജർമനി കണ്ട എക്കാലത്തെയും ജനപ്രിയ നേതാക്കളുടെയും കൂട്ടത്തിലാണ് ചാൻസലർ അംഗല മെർക്കലിന്‍റെ സ്ഥാനം. എന്നാൽ, രാജ്യത്തെ കോവിഡ് വാക്സിനേഷൻ ക്യാന്പയിനിൽ വന്ന പാളിച്ചകൾ അവരുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിൽ കളങ്കമായി മാറുന്നതിന്‍റെ സൂചനകളാണ് സമീപസമയത്ത് ദൃശ്യമാകുന്നത്.

യൂറോപ്പിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ മികവുറ്റ രീതിയിൽ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യാൻ ജർമനിയിലെ മെർക്കൽ ഭരണകൂടത്തിനു സാധിച്ചിരുന്നു. എന്നാൽ, ഭരണകാലാവധിയിൽ ഏഴു മാസം മാത്രം ശേഷിക്കെ, വാക്സിൻ വിതരണത്തിൽ വന്ന പാളിച്ചകൾ തിരുത്താൻ അവർക്കു സമയം തീരെ കുറവ്.

65,000 പേർ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു. കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാർച്ചിലേക്ക് കൂടി നീട്ടിക്കഴിഞ്ഞു. ഓസ്ട്രിയയും ചെക്ക് റിപ്പബ്ളിക്കും പോലുള്ള രാജ്യങ്ങളുമായി അതിർത്തി അടയ്ക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാൽ, ഇപ്പോഴും ജർമനിക്കാരിൽ നാലു ശതമാനത്തിനു മാത്രമാണ് ഇനിയും വാക്സിൻ ലഭ്യമായിട്ടുള്ളത്.

ഇസ്രയേൽ 70 ശതമാനം പേർക്കും യുഎഇ 47 ശതമാനം പേർക്കും യുകെ 20 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് ജർമനിയുടെ ഈ മെല്ലെപ്പോക്ക്. യൂറോപ്യൻ യൂണിയൻ വ്യാപകമായി വാക്സിൻ വിതരണ സന്പ്രദായം ഏകീകൃതമാണെന്നും, മാന്ദ്യം എല്ലായിടത്തുമുണ്ടെന്നും പറയാമെങ്കിലും, മാൾട്ട പത്തു ശതമാനം പേർക്കും ഡെൻമാർക്ക് ആറു ശതമാനം പേർക്കും ഇതിനകം വാക്സിൻ നൽകിക്കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ