മഹാമാരിയുടെ പുതിയ ഘട്ടം: ഇളവുകൾ പ്രഖ്യാപിച്ച് മെർക്കൽ
Thursday, March 4, 2021 11:57 PM IST
ബെർലിൻ: കോവിഡ് മഹാമാരിയെ നേരിടുന്നതിന്‍റെ പുതിയ ഘട്ടത്തിലേക്കു കടക്കാൻ ജർമനി ഒരുങ്ങി. ജർമനിയിൽ തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാർച്ച് 28 വരെ മെർക്കൽ സർക്കാർ നീട്ടി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഘട്ടംഘട്ടമായി ഇളവുകൾ നൽകാനുള്ള പദ്ധതിയും തയാറായിക്കഴിഞ്ഞു. ചാൻസലർ അംഗലാ മെർക്കലും ജർമ്മനിയുടെ 16 സംസ്ഥാന മുഖ്യമന്ത്രിമാരും തമ്മിൽ ബുധനാഴ്ച നടന്ന സംയുക്ത വീഡിയോ കോണ്‍ഫറൻസിലാണ് വിപുലീകരണത്തിന് സമ്മതിച്ചത്.

കുടുംബങ്ങൾക്കിടയിൽ കൂടുതൽ സമാഗമങ്ങൾ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ചാൻസലർ അംഗല മെർക്കൽ പ്രഖ്യാപിച്ചു.

മാസങ്ങൾ ദീർഘിച്ച നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നും, ലോക്ക്ഡൗണിന്‍റെ കാഠിന്യം കുറയ്ക്കണമെന്നും പൊതു ജനങ്ങൾക്കിടയിലും പ്രാദേശിക നേതാക്കളിൽനിന്നും ആവശ്യം ശക്തമായിരുന്നു.

കോവിഡ് കേസുകൾ കുറവുള്ള മേഖലകൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ഫെഡറൽ സർക്കാരും സ്റ്റേറ്റുകളും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്തു. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ മേഖലകളിൽ കടകൾ തുറക്കാൻ അനുവദിക്കുന്നത് അടക്കമുള്ള ഇളവുകളാണ് നൽകുന്നത്.

തിങ്കളാഴ്ച മുതൽ തന്നെ ബുക്ക് ഷോപ്പുകളും പൂക്കടകളും ഗാർഡൻ സെന്‍ററുകളും തുറക്കാം. ചില സ്റ്റേറ്റുകളിൽ ഇതിനകം തന്നെ ഇത്തരം കടകൾ തുറക്കാൻ അനുമതി നൽകിക്കഴിഞ്ഞു.

ലക്ഷത്തിന് 35 പേർ എന്നതാണ് വ്യാപനം കുറയുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം. നിലവിൽ അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ള കടകൾ തുറക്കാൻ അനുവദിയ്ക്കും. പുതിയ നടപടികൾ മാർച്ച് എട്ട് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഇളവുകളിൽ മിക്ക വ്യക്തിഗത സംസ്ഥാനങ്ങളും അവരുടേതായ വ്യത്യസ്ത നിയമങ്ങൾ രൂപപ്പെടുത്തിയാണ് പ്രാബല്യത്തിലാക്കുന്നത്. സുഹൃത്തുക്കളും ബന്ധുക്കളുമായും പരിചയക്കാരുമായും സ്വകാര്യ കൂടിക്കാഴ്ച നടത്താനുള്ള സാധ്യത വീണ്ടും വിപുലീകരിക്കും: പരമാവധി അഞ്ച് ആളുകളുമായി രണ്ട് വീടുകളിലെ അംഗങ്ങൾ ഉൾപ്പെടുന്ന ഒത്തുചേരലുകൾ അനുവദിക്കും .14 വയസു വരെയുള്ള കുട്ടികളെ കണക്കാക്കില്ല, ഒപ്പം എല്ലാ ദന്പതികളെയും ഒരു കുടുംബമായി പരിഗണിക്കും.

റെസലൂഷൻ എമർജൻസി ബ്രേക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു ലക്ഷം നിവാസികൾക്ക് 7 ദിവസത്തെ പുതിയ കോവിഡ് അണുബാധകൾ തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ 100ൽ കൂടുതലാണെങ്കിൽ, നിലവിൽ പ്രാബല്യത്തിൽ വരുന്ന കർശനമായ നിയമങ്ങൾ തുടർന്നുള്ള രണ്ടാമത്തെ പ്രവൃത്തി ദിവസം മുതൽ വീണ്ടും പ്രാബല്യത്തിൽ വരും. ഈ സാഹചര്യത്തിൽ സ്വകാര്യ ഒത്തുചേരലുകൾ ഒരു വീട്ടുകാരനെ മറ്റൊരാളുമായി കണ്ടുമുട്ടാൻ അനുവദിക്കുന്നതിലേക്ക് പരിമിതപ്പെടുത്തും എന്നത് പുതിയ നിയമത്തിന്‍റെ സവിശേഷതയാണ്. എല്ലാ സാഹചര്യങ്ങളിലും, അത്തരം ഒത്തുചേരലുകൾ കഴിയുന്നത്ര സ്ഥിരവും ചെറുതുമായ അതായത് സോഷ്യൽ ബബിൾ നിലനിർത്തുന്നതിനോ അല്ലെങ്കിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒത്തുചേരുന്നതിന് മുന്പായി സ്വയം പരീക്ഷിക്കുന്നതിനോ അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിന് ഗണ്യമായി സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്. നിലവിലുള്ള ലോക്ക്ഡൗണിന്‍റെ കാലാവധി മാർച്ച് ഏഴിനാണ് അവസാനിക്കുന്നത്. ഇതോടെ ചില ഇളവുകൾ അനുവദിക്കും. ഉദ്യാന കേന്ദ്രങ്ങൾ, പുഷ്പ, പുസ്തക സ്റ്റോറുകൾ എന്നിവയും മാർച്ച് 8 മുതൽ രാജ്യവ്യാപകമായി നിയന്ത്രണത്തോടെ വീണ്ടും തുറക്കും. എന്നാൽ ശുചിത്വ നടപടികളിൽ പത്ത് ചതുരശ്ര മീറ്ററിന് ഒരു ഉപഭോക്താവിന്‍റെ പരിധി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിരോധ കുത്തിവയ്പ്പ് ക്യാന്പയിൻ വേഗത്തിലാക്കാൻ ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. സ്കൂളുകളിലെയും ഡേകെയർ സെന്‍ററുകളിലെയും (കിറ്റാസ്) ജീവനക്കാർക്ക് വാക്സിനേഷൻ കേന്ദ്രങ്ങളിൽ അടിയന്തര പ്രാബല്യത്തിൽ വാക്സിൻ നൽകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ